Thursday, December 31, 2009

ഏഷ്യന് ഏജിന്റെ താലത്തില്‍ എംജെ അക്ബറിന്റെ ശിരസ്സു വേണമെന്ന് റെഡ്ഡിയോട് ആവശ്യപ്പെട്ടതാര് ?


പതിവ് പോലെ 2008 മാര്‍ച്ച് ഒന്നിന് 'ഏഷ്യന്‍ ഏജിന്റെ' സ്ഥാപക എഡിറ്ററും'ഡക്കണ്‍ ക്രോണിക്കളിന്റെ എഡിറ്റര്‍-ഇന്‍-ചീഫുമായ എം.ജെ അക്ബര്‍ ഡല്‍ഹിയിലെ തന്റെ ഓഫീസിലേക്ക് കാറോടിച്ചു വരികയായിരുന്നു. പെട്ടന്നാണ് അദ്ദേ ഹത്തിന്റെ ബ്ളാക്ക് ബറി ഫോണില്‍ തുടരെ തുടരെ എസ്.എം.എസ്സുകള്‍ വരാന്‍തുടങ്ങിയത്. തന്റെ പത്രത്തിന്റെ മാസ്റര്‍ ഹെഡ് പരിശോധിക്കാനാണ് മെസ്സേജുകളില്‍ ആവശ്യപ്പെട്ടിരുന്നത്.


അന്ന് ഇറങ്ങിയ ഏഷ്യന്‍ ഏജിന്റെയും ഡക്കണ്‍ ക്രോണിളിന്റെയും മാസ്റര്‍ ഹെഡ്ഡില്‍ തന്റെ പേരില്ലെന്ന് അത്ഭുതത്തോടെ അദ്ദേഹം തിരിച്ചറിഞ്ഞു.ഒറ്റ രാത്രി കൊണ്ട് പത്രാധിപരായ എം.ജെ. അക്ബെറിന്റെ പേര് ഈ പത്രങ്ങളുടെ മാസ്റര്‍ഹെഡ്ഡില്‍ നിന്ന് അപ്രത്യക്ഷമായി. പകരം പബ്ലിഷറായ ടി.വെങ്കിട്ട് റാം റെഡ്ഡിയുടെ പേര് അവിടെ സ്ഥാനം പിടിച്ചു.


സമീപകാല പത്രപ്രവര്‍ത്തന ചരിത്രത്തിലെ ഏറ്റവും ക്രൂരവും നിന്ദ്യവുമായ പുറത്താക്കല്‍. മൂന്നു പതിറ്റാണ്ടിലേറെ നീണ്ട പത്രപ്രവര്‍ത്തന ജീവിതത്തില്‍ ഇത്രവലിയ അപമാനം അക്ബറിന് സഹിക്കേണ്ടി വന്നിട്ടില്ല.ആദര്‍ശാത്മക പത്രപ്രവര്‍ത്തനത്തിന്റെ അവസാന കണ്ണികളിലൊന്നാണ് എം.ജെ.അക്ബര്‍.താന്‍ വളര്‍ത്തിയെടുത്ത പത്രത്തില്‍ നിന്ന് അദ്ദേഹത്തെ ആട്ടിയിറക്കിയപ്പോള്‍, അപമാനഭാരത്താല്‍ രാജ്വത്തെ മാധ്യമരംഗം ശിരസ്സ് കുനിച്ചു.


പത്രപ്രവര്‍ത്തകരിലെ ജീവിച്ചിരിക്കുന്ന ലെജന്‍ഡ് എന്ന് വിശേഷിപ്പിക്കാവുന്ന അക്ബറിന് മാന്യമായ ഒരു യാത്രയപ്പ് പോലും ലഭിച്ചില്ല.


ഓഫീസിലെത്തി വളരെ പെട്ടെന്ന് തന്നെ സഹപ്രവര്‍ത്തകരോട് യാത്ര പറഞ്ഞ് തന്റെ പുസ്തകങ്ങളും മറ്റും എടുത്ത് അക്ബര്‍ പുറത്തിറങ്ങി. സഹപ്രവര്‍ത്തകരില്‍ പലരും വിതുന്പുകയായിരുന്നുവെന്നാണ് അന്ന് അവിടെയുണ്ടായിരുന്ന സുഹൃത്ത് പറഞ്ഞത്. എം.ജെ എന്ന പേരില്‍ സഹപ്രവര്‍ത്തകരക്കിടയില്‍ അറിയപ്പെട്ട അദ്ദേഹം, അവര്‍ക്ക് അത്രക്ക് പ്രീയപ്പെട്ട പത്രാധിപരായിരുന്നു. മറയില്ലാത്ത പെരുമാറ്റവും വ്യക്തമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുമാണ് അദ്ദേഹത്തെ അവരിലൊരാളാക്കി നിലനിര്‍ത്തിയത്.


എം.ജെ ഇല്ലാത്ത ഓഫീസില്‍ ജോലിചെയ്യാനാവില്ലെന്ന് പറഞ്ഞ് രാജിക്കൊരുങ്ങിയ ചിലരെ അദ്ദേഹം തന്നെ പിന്‍തിരിപ്പിച്ചു. ആദര്‍ശത്തിന്റെ പേരില്‍ എഡിറ്ററോടൊപ്പം രാജിവച്ച് പുറത്തുപോകുന്ന പത്രപ്രവര്‍ത്തകരുടെ സംഘം, മുന്പ് ദേശീയ പത്രങ്ങളിലെ പതിവ് കാഴ്ചയായിരുന്നു. ആശയപരമായും അല്ലാതെയും സഹപ്രവര്‍ത്തകരുമായി ആത്മബന്ധം പുലര്‍ത്തുന്ന പത്രാധിപന്മാര്‍ ഇന്ന് നമുക്കില്ല. മലയാള പത്രപ്രവര്‍ത്തനത്തില്‍ ഇത്തരം സംഭവങ്ങള്‍ ആശ്ചര്യകരമായേക്കാം.എങ്കിലും കലാകൌമുദിയില്‍ നിന്ന് എം.ജയചന്ദ്രന്‍ നായര്‍ പിരിഞ്ഞുപോയപ്പോള്‍, കൂടെ പുറപ്പെടാന്‍ തയ്യാറായ ഏതാനും സഹപ്രവര്‍ത്തകരെ പറ്റി എം.പി നാരായണപിള്ള പറഞ്ഞതോര്‍ക്കുന്നു.


അരുണ്‍ ഷൂറി, ദിലീപ് പഡ്ഗോംങ്കര്‍, ബി.ജി വര്‍ഗ്ഗീസ്, വി.കെ നരസിംഹന്‍ തുടങ്ങിയ പ്രമുഖ എഡിറ്റര്‍മാരെല്ലാം അക്ബറിന്റെ മുന്‍ഗാമികളായി മുതലാളിമാരുടെ അപ്രീതിക്ക് പാത്രമായവരാണ്. നട്ടെല്ലുള്ള എഡിറ്റര്‍മാരെ ആവശ്യമില്ലെന്ന പത്രഉടമകളുടെ പ്രഖ്യാപനത്തിന് അടിവരയിടുന്ന അവസാന ഉദാഹരണമായി എം.ജെ അക്ബര്‍. എഡിറ്റര്‍മാരുടെയോ, ആശയങ്ങളുടെയോ പേരിലല്ല, കോപ്പികളുടെ എണ്ണത്തിലാണ് പത്രങ്ങള്‍ അറിയപ്പെടേണ്ടത് എന്ന് വിശ്വസിക്കുന്ന മുതലാളിത്വ സംസ്ക്കാരം മാധ്യമരംഗം കീഴടക്കി കഴിഞ്ഞു. പത്രാധിപന്മാരുടെ പേരില്‍ പത്രങ്ങള്‍ അറിയപ്പെട്ടിരുന്ന ഒരു ഭൂതകാലം നമുക്കുണ്ടായിരുന്നുവെന്ന് ഓര്‍ക്കാന്‍തന്നെ അവര്‍ ഇഷ്ടപ്പെടുന്നില്ല.


ഫ്രാങ്ക് മൊറൈസ്, ചലപതി രാജു, കസ്തൂരി രംഗ ഐയ്യര്‍,പോത്തന്‍ ജോസഫ്, പ്രേം ഭാട്ടിയ,ഗിരിലാല്‍ ജെയിന്‍,പ്രേം ശങ്കര്‍ ഝ തുടങ്ങിയ പേരുകള്‍ കേട്ടിരിക്കുന്ന പത്രപ്രവര്‍ത്തകര്‍ തന്നെ ചുരുക്കമായിരിക്കുന്നു.ടൈംസ് ഓഫ് ഇന്ത്യ, ഹിന്ദുസ്ഥാന്‍ ടൈംസ്, ദ ടെലിഗ്രാഫ്, ദ സ്റെയ്റ്റ്സ്മെന്‍, ഡി.എന്‍.എ എന്നീ പത്രങ്ങളിലെ പത്രാധിപന്മാരുടെ പേരുകള്‍ അറിയാവുന്ന എത്ര വായനക്കാരുണ്ട്? പ്രധാനമന്ത്രി കഴിഞ്ഞാല്‍, രാജ്വത്തെ നേര്‍വഴിക്ക് നടത്താനുള്ള കടമ തന്റെ മേല്‍ നിക്ഷിപ്തമായിരിക്കുകയാണെന്ന് വിശ്വസിച്ച വ്യക്തിയാണ് 80-കളില്‍ ടൈംസ് ഓഫ് ഇന്ത്യയുടെ എഡിറ്ററായിരുന്ന ദിലീപ് പട്ഗോംങ്കര്‍.ഭരണ കക്ഷിയെ ക്രീയാത്മകമായി വിമര്‍ശിക്കേണ്ടത് പ്രതിപക്ഷമല്ല, മറിച്ച് കഴിവും ഉത്തരവാദിത്വവുമുള്ള പത്രപ്രവര്‍ത്തകരാണെന്ന് അദ്ദേഹം തന്റെ സഹപ്രവര്‍ത്തകരെ പഠിപ്പിച്ചു.


ടെലിവിഷന്റെ അതിപ്രസരത്തോടെയാണ് കാര്യങ്ങള്‍ തകിടം മറിഞ്ഞത്. അര്‍ദ്ധനഗ്ന സുന്ദരികളുടെ ചിത്രങ്ങള്‍ നിറച്ച പുള്‍ ഔട്ടുകള്‍ കൊണ്ട് രാജ്വത്തെ പ്രമുഖ പത്രങ്ങള്‍ , ടി.വി പ്രദാനം ചെയ്യുന്ന കാഴ്ചയുടെ നിറചാര്‍ത്തിനോട് മത്സരിക്കുകയാണ്. ഇലക്ട്രോണിക്ക് മീഡിയായുടെ വെല്ലുവിളികളെ നേരിടാന്‍ അവര്‍ക്ക് പത്രാധിപന്മാരെ ആവശ്യമില്ല.


അക്ബറുടെ കാര്യമാണ് പറഞ്ഞുവന്നത്. 'സണ്‍ഡേ വീക്കിലി' ആരംഭിച്ചത് അദ്ദേഹമാണ്.അതിന് മുന്പ് 'ടെലിഗ്രാഫിന്റെ' എഡിറ്ററായിരുന്നു.ഏഴു പുസ്തകം എഴുതിയിട്ടുണ്ടെന്നാണ് ഓര്‍മ്മ.ലോകസഭാംഗമായിരുന്ന ശേഷം 15 വര്‍ഷം മുന്പ് ഏതാനും സുഹൃത്തുക്കളുമായി ചേര്‍ന്ന് 'ഏഷ്യന്‍ ഏജ്' ആരംഭിച്ചു.ഇന്ത്യയിലെ എല്ലാ മെട്രോപോളിറ്റന്‍ നഗരങ്ങളിലും ലണ്ടനിലും എഡിഷനുണ്ടായിരുന്നു. ഒരു പത്രത്തെ സംബന്ധിച്ച് എത്ര ധീരമായ ചുവടുവയ്പ് !!


ഏഷ്യന്‍ ഏജില്‍ പരസ്യങ്ങള്‍ കുറവായിരുന്നു. പക്ഷേ വിഭവസമൃദ്ധമായ വായനക്ക് ഏറെയുണ്ടായിരുന്നു.അക്ബര്‍ മുഖം നോക്കാതെ ഭരണകക്ഷിയെ എതിര്‍ത്തു. പിന്നീട് പത്രത്തിന്റെ പങ്കാളിയായ റെഡ്ഡിയുടെ അപ്രീതിക്ക് കാരണമായതും അതാണ്. രാഷ്ട്രീയ താത്പര്യങ്ങള്‍ ഏറെയുണ്ടായിരുന്ന റെഡ്ഡി എപ്പോഴും ഭരണകകഷിയോട് ചേര്‍ന്ന് നില്‍ക്കാന്‍ ആഗ്രഹിച്ചു. റെഡ്ഡിയുടെ രാഷ്ട്രീയ മോഹത്തിന് വിലയായി ഭരണകക്ഷി ആവശ്യപ്പെട്ടത് അക്ബറിന്റെ ശിരസ്സായിരുന്നു. പണവും പദവിയും മുഖ്യലക്ഷമായപ്പോള്‍, ഒരിക്കല്‍ തന്റേതുമാത്രമായിരുന്ന പത്രത്തിന്റെ തലപ്പത്തുനിന്ന് അക്ബറുടെ പേര് വെട്ടിമാറ്റപ്പെട്ടു. സാമൂഹികവും സാംസ്ക്കാരികവുമായി അക്ബറെക്കാള്‍ നിസ്സാരനായൊരു ധനികന്‍ പൊറുക്കാനാവാത്തൊരു തെറ്റിലൂടെ ഇന്ത്യന്‍ പത്രപ്രവര്‍ത്തന മേഖലയ്ക്ക് നിത്യമായ അപകീര്‍ത്തി വരുത്തി.


ഇന്നദ്ദേഹം 'കവര്‍ട്ട്' മാസിക നടത്തുകയാണ്. നേരിന്റെ തീ നാന്പുകള് തന്റെ ഉള്ളില് ഇനിയും കെട്ടടങ്ങിയിട്ടില്ലെന്ന് കവര്‍ട്ടിന്റെ ലക്കങ്ങള് തെളിയിക്കുന്നു.


വിഡ്ഡികള്‍ അരങ്ങു തകര്‍ക്കുന്ന ആധുനിക ഇന്ത്യന് പത്രപ്രവര്‍ത്തന രംഗത്ത് അക്ബറുടെ' ബൈലൈന്' എക്കാലവും ഒളിമങ്ങാതെ നിലനില്‍ക്കുമെന്നതില്‍ സംശയമില്ല.

Monday, December 28, 2009

യേശു ജനിച്ചത് ഡിസംബര്‍ 25-നോ ?




എവിടേയും ക്രിസ്തുമസ്സിന്റെ ആഘോഷങ്ങളാണ ്. ക്രിസ്തുമസ്സ് ദിനത്തില്‍ പള്ളിയില്‍ പോയില്ലെന്നതാണ ് എന്റെ പേരിലുള്ള കുറ്റം.

ചോദ്യങ്ങള്‍ ചോദിക്കുന്നവരെല്ലാം പള്ളിയെ സംബന്ധിച്ച് റിബലുകളാണ ്. എങ്കിലും ചോദിക്കാതിരിക്കാനാവില്ല-

ക്രിസ്തു ജനിച്ചത് ഡിസംബര്‍ 25-നോ ?

ബൈബിള്‍ അതിനെ സാധൂകരിക്കുന്നുണ്ടോ ?

ചരിത്ര പരമായ തെളിവുകളുണ്ടോ ?

ഈ ചോദ്യങ്ങള്‍ക്ക് കത്തോലിക്കാ സഭയ്ക്ക് വ്യക്തമായ ഉത്തരമില്ല. ആദ്യകാല സഭ യേശുവിന്റെ ജനനം ആഘോഷിച്ചിരുന്നില്ല. പൌലോസോ ക്രിസ്തു ശിഷ്യന്മാരോ ക്രിസ്തുമസ്സിനെ പറ്റി എവിടേയും പരാമര്‍ശിച്ചിട്ടില്ല.

എ.ഡി.440-മുതലാണ ് കത്തോലിക്കാസഭ ക്രിസ്തുമസ്സ് ഔദ്ദ്യോഗികമായി ആഘോഷിക്കാന്‍ തുടങ്ങിയത്.ഏതെങ്കിലും മതപരമായ തെളിവുകളുടെ അടിസ്ഥാനത്തിലല്ല ഡിസംബര്‍ 25 ക്രിസ്തുവിന്റെ ജന്മദിനമായി സഭ പ്രഖ്യാപിച്ചത്, മറിച്ച് അത് ചില പ്രാകൃത മതങ്ങളിലെ ആഘോഷദിനമായതിനാലാണ ്.ക്രിസ്തീയ, അറബിക്ക്, യഹൂദ മതങ്ങളില്‍ പെടാത്ത എല്ലാ മതങ്ങളേയും അക്കാലങ്ങളില്‍ പ്രാകൃത(പേഗന്റ്) മതങ്ങളായാണ ് കരുതിയിരുന്നത്. ആ മതങ്ങളില്‍ നിന്ന് കൂട്ടത്തോടെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടവരെ തൃപിതിപ്പെടുത്തുക എന്ന താത്കാലിക ഉദ്ദേശത്തോടെയാണ ് അവരുടെ ആഘോഷദിവസത്തെ ക്രിസ്തുവിന്റെ ജന്മദിനമായി റോമന്‍ കത്തോലിക്കാ സഭ ഏറ്റെടുത്തത്.


സൂര്യദേവന്റെ തിരുനാള്‍ ദിനമാണ ് ഡിസംബര്‍ 25. ഇത് ക്രിസ്തുവിന്റെ ജന്മദിനമല്ല എന്ന് വിശ്വസിക്കാന്‍ വേണ്ടുവോളം തെളിവുകള്‍ ബൈബിളിലും ചരിത്രത്തിലുമുണ്ട്. അവയില്‍ ഏറ്റവും പ്രധാനപ്പെട്ട ചിലതുമാത്രം ഇവിടെ പരിശോധിക്കുന്നു.

1. ഡിസംബര്‍- പലസ്തീനിലെ മഞ്ഞുകാലം.

മറിയമും ജോസഫും പേരു ചേര്‍ക്കാന്‍ വേണ്ടിയാണ ് ജറുസലേമിലേക്ക് വരുന്നത്. ചരിത്രത്തില്‍ ഒരു രാജാവും മഞ്ഞുകാലത്ത് സെന്‍സെസ് എടുത്തിട്ടില്ല.ആ സമയത്ത് ആട്ടിടയന്മാര്‍ തുറസ്സായ സ്ഥലങ്ങളില്‍ ആടുകള്‍ക്ക് കാവല്‍ കിടന്നിരുന്നുവെന്ന് ബൈബിള്‍ പറയുന്നു.(ലൂക്കാ 2 8-12). മഞ്ഞുകാലത്ത് ആട്ടിടയന്മാര്‍ക്ക് തുറസ്സായ സ്ഥലങ്ങളില്‍ കാവല്‍ കിടക്കാന്‍ കഴിയില്ല. അതവരുടെ പതിവല്ല. മാര്‍ച്ച് മുതല്‍ ഒക്ടോബര്‍ വരെയാണ ് ദൂരെ സ്ഥലങ്ങളില്‍ അവര്‍ ആടിനെ മേയ്ക്കുന്നത്.

2. മുപ്പത്തിമൂന്നര വയസ്സുവരെ യേശു ജീവിച്ചിരുന്നു.

പെസ്സഹാ തിരുനാളിന്റെ അന്നാണ ് യേശുവിനെ വിചാരണചെയ്യുന്നത്. ഈസ്ററിനോടനുബന്ധിച്ച്, മാര്‍ച്ച് ഏപ്രില്‍ മാസങ്ങളിലാണ ് പെസഹാതിരുന്നാള്‍. ഡിസംബറില്‍ ജനിച്ച യേശുവിന ് എങ്ങിനെയാണ ് അന്ന് 33.5 വയസ്സ് പൂര്‍ത്തിയാകുന്നത് ?

3.ഇറാനയേയൂസിന്റെ എഴുത്തുകള്.

ക്രിസ്തുവിന ് ശേഷം ഏതാണ്ട് ഒരു ദശകം കഴിഞ്ഞ് ജീവിച്ചിരുന്ന ഇറാനയേയൂസ് പറയുന്നത് അഗസ്റസ് സീസറിന്റെ വാഴ്ചയുടെ 41 -ാ ം ആണ്ടിലാണ ് ക്രിസ്തു ജനിച്ചതെന്നാണ ്. ഇത് വസന്തകാലത്താണ ്. (ഇറാനയേയൂസിന്റെ എഴുത്തുകള്‍)

4.ക്രിസ്തുവിന ് മുന്പ് ആരംഭിച്ച ക്രിസ്തുമസ്സ്.

ക്രിസ്തു ജനിക്കുന്നതിന ് നൂറ്റാണ്ടുകള്‍ക്ക് മുന്പേ തന്നെ ക്രിസ്തുമസ്സ് ആഘോഷിക്കാന്‍ തുടങ്ങിയെന്നാണ ് കത്തോലിക്കാ സഭയിലെ ആദ്യകാല വൈദീകനും ചരിത്രകാരനുമായ തെര്‍ത്തുല്യന്‍ പറയുന്നത്. പുരാതന റോമിലെ പ്രകൃത മതങ്ങള്‍ ആചരിച്ചിരുന്ന സൂര്യദേവന്റെ തിരുന്നാളാണതെന്ന് അദ്ദേഹം സ്ഥാപിക്കുന്നു.

ദ സ്റോറി ഓഫ് സാന്താക്ളൂസ്- എന്ന തന്റെ പുസ്തകത്തില്‍ ക്രിസ്തുമസ്സിന്റെ മുഴുവന്‍ ആചാരങ്ങളും പ്രകൃത മതങ്ങളില്‍ നിന്ന് കടം കൊണ്ടവയാണെന്ന് വില്ല്യം വാല്‍ഷ് തെളിയിക്കുന്നു.ബി.സി രണ്ടാം നൂറ്റാണ്ടുമുതല്‍ ഗ്രീക്കുകാര്‍ ഡയോനിയസ്സ് ദേവതയെ ബഹുമാനിക്കുന്ന തിരുന്നാള്‍ ആഘോഷിച്ചിരുന്നു. ഗ്രീക്കില്‍ നിന്ന് ആ തിരുന്നാള്‍ റോമിലേക്ക് വന്നു.

വീഞ്ഞും പാട്ടും തിരുന്നാളിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗങ്ങളായിരുന്നു.റോമില്‍ സൂര്യദേവന്റെ തിരുന്നാളും ഇതേടനുബന്ധിച്ച് നടത്തിയിരുന്നു. ഡിസംബര്‍ 17-ന ് ആരംഭിക്കുന്ന തിരുന്നാള്‍ ഏഴു ദിവസം നീണ്ടു നില്‍ക്കുമായിരുന്നു.(വാല്‍ഷ്-പേജ് 65)

ചൂതാട്ടം, മദ്യപാനം തുടങ്ങി എല്ലാ വിധ ആഘോഷങ്ങളും ഈ സമയത്ത് പ്രോത്സാഹിപ്പിച്ചിരുന്നു. ജനങ്ങള്‍ പരസ്പരം സമ്മാനങ്ങള്‍ കൈമാറും.പുരുഷന്മാര്‍ സ്ത്രീകളെ പോലെ വസ്ത്രം ധരിച്ചുകൊണ്ട് തെരുവിലിറങ്ങും.മെഴുകുതിരികളും വിളക്കുകളും എന്പാടും കൊളുത്തി വയ്ക്കും.(ജെറാര്‍ഡ് ആന്റ് പാട്രിക്ക ഡെല്‍ റീ-ദ ക്രിസ്റ്റ്‌യന്‍ അല്‍മുണാക്ക് -1979 പേജ് 16)
എന്താണ ് ഡിസംബര്‍ 25-ന്റെ പ്രത്യേകത ?

പാശ്ചാത്യ ഇതിഹാസങ്ങളും മതവിശ്വാസങ്ങളുമായി അഭേദ്യമായ ബന്ധം പുലര്‍ത്തുന്ന ഒന്നാണ ് മഞ്ഞുകാലം. ഡിസംബര്‍ മഞ്ഞുകാലത്തിന്റെ മൂര്‍ദ്ധന്യമാണ ്. ജീവദാദാവായ സൂര്യന്‍ ഏറ്റവും ദുര്‍ബലമാകുന്ന സമയം. വര്‍ഷത്തില്‍ ഏറ്റവും കുറവ് സൂര്യപ്രകാശം ലഭിക്കുന്ന സമയം.വസന്തത്തിന്റെ പ്രത്യാശയത്രയും മഞ്ഞിലും തണുപ്പിലും മരവിക്കുന്ന കാലം. പ്രകാശത്തെ പ്രതിരോധിക്കുന്ന ഇരുളിന്‍ ശക്തികള്‍ ഉണരുന്ന കാലം.സൂര്യന്‍ വിജയിയായി മടങ്ങിവരാന്‍ വേണ്ടിയാണ ് ജനങ്ങള്‍ നോന്പ് നോല്‍ക്കുന്നത്. ഭൂരിപക്ഷം മതവിശ്വാസങ്ങളിലും ഇത് നോന്പിന്റെ കാലമാണ ്. അതേതുടര്‍ന്നാണ ് വസന്തത്തിന്റെ പ്രത്യാശയുണര്‍ത്തുന്ന ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്.യേശുവിനും ശിഷ്യന്മാര്‍ക്കും ക്രിസ്തുമസ്സിനെപറ്റി അറിവുണ്ടായിരുന്നില്ല.

യേശുക്രിസ്തു ജനിച്ചത് സെപ്റ്റംബര് അവസാനമോ, ഒക്ടോബര് ആദ്യമോ

ആണെന്ന് ചരിത്രം അടയാളപ്പെടുത്തുന്നു. അതു കണ്ടില്ലെന്ന് നടിക്കാന് ബുദ്ധിയുളള ക്രിസ്ത്യാനിക്ക് ബുദ്ധിമുട്ടാണ ്.

അന്യദേവന്മാരുടെ ആരാധനകളില്‍ നിന്ന് അകന്നുനില്‍ക്കാന്‍ ആദ്യകാല സഭ എപ്പോഴും ശ്രദ്ധിച്ചിരുന്നു.വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ സഭ ഒരുപാട് വിട്ടു വീഴ്ചകള്‍ക്ക് തയ്യാറായി. അങ്ങിനെ വര്‍ഷങ്ങള്‍ കൊണ്ടാണ ് ക്രിസ്തുമസ്സും ഈസ്ററും പോലുള്ള അനാചാരങ്ങള്‍ സഭയില്‍ ആഘോഷിക്കപ്പെടാന്‍ തുടങ്ങിയത്.

റോമിലെ പ്രാചീന മതങ്ങള്‍ ആചരിച്ചിരുന്ന സൂര്യദേവന്റെ തിരുന്നാള്‍ ക്രിസ്തുവിന്റെ ജന്മദിനമായി റോമന്‍ കത്തോലിക്ക സഭ ഏറ്റെടുത്തത് എങ്ങിനെയെന്ന് നാം കണ്ടു കഴിഞ്ഞു. ക്രിസ്തു ക്രൂശിക്കപ്പെട്ട് ഏതാണ്ട് 300-വര്‍ഷങ്ങള്‍ക്ക് ശേഷമാണ ് സഭ ക്രിസ്തുമസ്സ് ആഘോഷിക്കാന്‍ തുടങ്ങിയത്.

സത്യം ഇങ്ങിനെയായിരിക്കേ ക്രിസ്തുമസ്സ് ദിവസം ഞാന്‍ പള്ളിയില്‍ പോയില്ല എന്നത് എങ്ങിനെ തെറ്റാകും? അല്ലെങ്കില്‍ തന്നെ തൊട്ടിലില്‍ കിടക്കുന്ന നിസ്സഹായനായ ഒരു യേശു എന്റെ സങ്കല്‍പ്പങ്ങളിലില്ല. ഉയര്‍ത്തെഴുന്നേറ്റ് സര്‍വ്വ പ്രതാപങ്ങളോടെയും സ്വര്‍ഗ്ഗസീമകളില്‍ വാഴുന്ന ക്രിസ്തുവാണ ് എന്റെ ആരാധനാപാത്രം.

ലോകാരംഭത്തിന ് മുന്പേ ക്രിസ്തു ഉണ്ടായിരുന്നു. അതുകൊണ്ട് അദ്ദേഹം ഒരു ശരീരം സ്വീകരിച്ച ദിവസത്തിന ് എന്തു പ്രത്യേകത ?

ജാതീയ ആചാരങ്ങളില്‍ ഭാഗഭാക്കാകരുതെന്നാണ ് ദൈവവചനം പഠിപ്പിക്കുന്നത്. അങ്ങിനെ നോക്കിയാല്‍ ക്രിസ്തുമസ്സിന ് പള്ളിയില്‍ പോകുന്നതാണ ് പാപം.

ഈ അച്ചന്മാര്‍ക്ക് തീരെ വിവരമില്ലാതായാല്‍ പാവപ്പെട്ട വിശ്വാസികള്‍ എന്തു ചെയ്യും?

Thursday, December 24, 2009

പത്രരംഗത്തെ കോമാളി ഗോപുരങ്ങള്



പണം കൊടുത്ത് വാര്‍ത്ത പ്രസിദ്ധീകരിക്കുന്നതിനെ അപലപിച്ചു കൊണ്ട് കഴിഞ്ഞദിവസം ചേര്‍ന്ന എഡിറ്റേഴേസ് ഗില്‍ഡ് പ്രസ്താവന പുറത്തിറക്കി. മലയാളം പത്രങ്ങള്‍ ആ വാര്‍ത്ത പൂര്‍ണ്ണമായും അവഗണിച്ചു.'ദ ഹിന്ദു' മാത്രം അത് ഒന്നാം പേജില്‍
പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു.




രാജു നരഷെട്ടി

സി.എന്‍.എന്‍- ഐ.ബി.എന് ചീഫ് എഡിറ്റര്‍ രാജ്ദീപ് സര്‍ദേശായിയാണ ്ഗില്‍ഡിന്റെ പ്രസിഡന്റ്. ബിസ്സിനസ്സ് സ്റ്റാന്‍ഡേര്‍ഡിന്റെ എഡിറ്റര്‍ ടി.എന്‍ നൈനാന്‍, മെയിന്‍ സ്ട്രീം എഡിറ്റര്‍ സുമിത്ത് ചക്രവര്‍ത്തി, പ്രശസ്ത പത്രപ്രവര്‍ത്തകന്‍ ബി.ജി. വര്‍ഗ്ഗീസ് തുടങ്ങിയവരാണ ് ഗില്‍ഡിലെ പ്രമുഖര്‍.


അവര്‍ക്ക് ആദര്‍ശാത്മക പത്രപ്രവര്‍ത്തനത്തെപറ്റി വാചകമടിക്കാന്‍ ബുദ്ധിമുട്ടില്ല.'ദ ഹിന്ദു'വിന ് അത് പ്രസിദ്ധീകരിക്കുകയും ആവാം. കാരണം തെന്നിന്ത്യയിലേക്കുള്ള ടൈംസ് ഓഫ് ഇന്ത്യയുടെ കടന്നുകയറ്റത്തെ പ്രതിരോധിക്കുക എന്നതാണ ് ഹിന്ദു നേരിടുന്ന പ്രധാന വെല്ലുവിളി. എന്‍ റാമിന ് നിര്‍ണ്ണായക സ്വാധീനമുള്ള ഗില്‍ഡിനെ അതിനുവേണ്ടി ഉപയോഗിക്കുന്നുവെന്നേയുള്ളൂ.


ഗില്‍ഡിലെ മഹാന്മാരെല്ലാം മുതലാളിയെ പ്രീതിപ്പെടുത്താനോ, പരസ്യങ്ങള്‍ക്ക് വേണ്ടിയോ എന്ത് വിട്ടുവീഴ്ചക്കും തയ്യാറാകുന്നവരാണ ്. വായനക്കാരന്റെ ഗതികേട് കൊണ്ട് ഇന്നത്തെ മാധ്യമ കുലപതികള്‍ അവരായെന്നേയുള്ളൂ.


ടൈംസ് ഓഫ് ഇന്ത്യയാണ ് 'പെയ്ഡ് ന്യൂസ്' എന്ന പരിപാടി ഔദ്ദ്യോഗികമാക്കിയത്. പണം നല്‍കിയാല്‍ ആര്‍ക്കും എന്തു വാര്‍ത്തയും ടൈംസില്‍ പ്രസിദ്ധീകരിക്കാം.മിഡിയാ നെറ്റ് എന്നൊരു കന്പനി ഇതിന ് വേണ്ടി രൂപീകരിച്ചിട്ടുണ്ട്. വാര്‍ത്ത കൊടുക്കാനുള്ളവര്‍ മീഡിയാ നെറ്റ് സന്ദര്‍ശിച്ച് അതിന്റെ ചാര്‍ജ് ഓണ്‍ലൈനിലൂടെ അടച്ചാല്‍ മതി. ടൈംസിന്റെ ഓഫീസില്‍ പോയി ക്യൂനില്‍കേണ്ടതില്ലെന്നര്‍ത്ഥം.


പെയ്ഡ് ന്യൂസ് മലയാളം ഉള്‍പ്പെടെ എല്ലാ ഭാഷാമാധ്യമങ്ങളിലും സാധാരണമായി കഴിഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്താണ ് ഇത് വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ടതെന്ന് ഗില്‍ഡ് വിലയിരുത്തുന്നു.


സ്വതന്ത്ര കാഴ്ചപ്പാടും ആജ്ഞാശക്തിയുമുള്ള പത്രാധിപന്മാരുടെ അഭാവമാണ ് ഇന്ന് മാധ്യമ ലോകം നേരിടുന്ന ഏറ്റവും വലിയ പ്രതിസദ്ധി. പത്രമുതലാളിമാരുടെ ആശയ പ്രചരണത്തിനും ധനസന്പാദനത്തിനുമുള്ള ചട്ടുകങ്ങളായി നമ്മുടെ പത്രാധിപന്മാര്‍ അധപതിച്ചു കഴിഞ്ഞു.മറ്റേതൊരു തൊഴിലും പോലെ പത്രപ്രവര്‍ത്തനവും ജീവിസന്ധാരണത്തിനുള്ള മാര്‍ഗ്ഗമാണെന്ന വസ്തുത അവഗണിക്കുകയല്ല.പക്ഷേ പണം മാത്രം പത്രപ്രവര്‍ത്തനത്തിന്റെ അടിസ്ഥാന പ്രമാണമാകുന്പോള്‍, വഞ്ചിക്കപ്പെടുന്നത് വായനക്കാരനാണ ്. പത്രങ്ങള്‍ പറയുന്നത് മാത്രമാണ ് സത്യമെന്ന് വിശ്വസിക്കാന്‍ വായനക്കാരന്‍ നിര്‍ബന്ധിതനാകുന്നു. പിണറായി വിജയന്‍ പറയുന്ന മാധ്യമ സിന്‍ഡിക്കേറ്റുകളെ സംബന്ധിക്കുന്ന ചര്‍ച്ചകള്‍ പ്രസക്തമാകുന്നത് ഇവിടെയാണ ്.


തന്നെ സംബന്ധിച്ച്, പരസ്യങ്ങള്‍ക്കിടയിലെ സ്ഥലം നിറക്കാനുള്ള സാധനം മാത്രമാണ ് വാര്‍ത്തകളും എഡിറ്റോറിയലുകളുമെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ മുതലാളി വിനീത് ജെയിന്‍ പ്രഖ്യാപിച്ചതോടെ, പത്രമെന്നത് മറ്റേതൊരു കച്ചവട ചരക്കിനും സമാനമായ ഉല്‍പ്പന്നമായി അധപതിച്ചു. ടൈംസ് ഓഫ് ഇന്ത്യയിലെ എഡിറ്റര്‍മാരുടെ എല്ലാ ബുദ്ധിജീവി ജാഡകളും അതോടെ അവസാനിച്ചു. ടൈംസ് ഓഫ് ഇന്ത്യയുടെ എഡിറ്റര്‍മാരായിരുന്ന ഫ്രാങ്ക് മൊറൈസ്, എച്ച്.കെ ദുവ, പ്രതീഷ് നന്ദി തുടങ്ങി പത്രരംഗത്തെ ഗിരിശൃംഗങ്ങളെ ജെയിന്‍ ഒറ്റയടിക്ക് തള്ളി പറഞ്ഞു. അവരുടെയൊക്കെ പ്രതിഭയുടെ ധാരാളിത്വത്തിലാണ ് ബെന്നറ്റ് ആന്റ് കോള്‍മെന്‍ കന്പനിയുടെ സിംഹാസനം കെട്ടിപൊക്കിയിരിക്കുന്നതെന്ന് അയാള്‍ മറന്നു പോയി.


ജെയിന്റെ പാരന്പര്യമതാണ ്.1946-ലാണ ് ബെന്നറ്റ് ആന്റ് കോള്‍മെന്‍ കന്പനിക്ക് ഇന്ത്യന്‍ ഉടമസ്ഥര്‍ ഉണ്ടാകുന്നത്. രണ്ടു കോടി രൂപയ്ക്കാണ ് രാം കിഷന്‍ ദാല്‍മിയ ബെന്നറ്റ് ആന്റ് കോള്‍മെന്‍ കന്പനി വാങ്ങിയത്.അതത്രയും അനധികൃത പണമായിരുന്നു. ഫിറോസ് ഗാന്ധിയാണ ് ഈ പ്രശ്നം പാര്‍ലെമെന്റില്‍ ഉന്നയിച്ചത്. തുടര്‍ന്ന് ദാല്‍മിയായെ ജയിലിലടച്ചു.


പിന്നീട് ദാല്‍മിയയുടെ മരുമകനായ ശാന്തി പ്രസാദ് ജെയിന്‍ കന്പനിയുടെ ആദ്യ ചെയര്‍മാനായി. കെ.ഗോപാലസ്വാമിയായിരുന്നു ടൈംസിന്റെ ആദ്യ എഡിറ്റര്‍. അന്ന് ഈ ജെയിന്‍മാര്‍ സ്വാമിയുടെ മുന്പില്‍ നില്‍ക്കാന്‍ വിറയ്ക്കും. ഇപ്പോഴത്തെ മുതലാളിമാര്‍ക്ക് ചരിത്രം അറിയായ്കയല്ല. ചരിത്രം സൃഷ്ടിക്കാന്‍ കഴിവുള്ള എഡിറ്റര്‍മാരില്ല എന്ന തിരിച്ചറിവാണ ് അവരെ കൊണ്ട് ഇതൊക്കെ പറയിക്കുന്നത്.


എച്ച്.കെ ദുവയാണ ് ടൈംസിന്റെ അവസാന എഡിറ്റര്‍. അതിന ് ശേഷം നട്ടെല്ലുള്ള ഒരു എഡിറ്റര് ആ പത്രത്തിന ് ഉണ്ടായിട്ടില്ല. കുശ്വന്ത് സിംഗ് കുറെ കാലം ഇല്ലസ്ട്രേറ്റഡ് വീക്കിലിയുടെ എഡിറ്ററായിരുന്നു.


എങ്കിലും ടൈംസിന്റെ എക്കാലത്തേയും നല്ല എഡിറ്റര്‍ ഫ്രാന്‍ങ്ക് മൊറൈസ് തന്നെയായിരുന്നു. അവരിരുന്ന കസേരയിലാണ് വി.ടി യ്ക്ക് അപ്പുറം അറിയപ്പെടാത്ത ജഗദീപ് ബോസ് ഇപ്പോള്‍ കയറിയിരിക്കുന്നത്.


തന്റെ ഭരണകാലത്ത് എഡിറ്റോറിയല്‍ നയങ്ങളെ പറ്റി അഭിപ്രായം പറയാന്‍പോലും ജെയിന്‍മാരെ അനുവദിക്കില്ലായിരുന്നുവെന്ന് പ്രതീഷ് നന്ദി ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്.


പത്രമുതലാളിമാരുടെ ഇംഗിതത്തിന ് വഴങ്ങാതെ പുറത്തുപോകേണ്ടി വന്ന പത്രാധിപന്മാരുടെ സംഭവത്തില്‍ ഏറ്റവും അവസാനത്തെതാണ ് 'മിന്റിന്റെ' സ്ഥാപക എഡിറ്ററായ രാജു നരഷെട്ടിയുടേത്. വാള്‍ സ്ട്രീറ്റ് ജേര്‍ണ്ണലിന്റെ ഡപ്യൂട്ടി മാനേജിംഗ് എഡിറ്ററായിരുന്ന നരഷെട്ടിയെ 'മിന്റ് 'തുടങ്ങാന്‍ വേണ്ടി ഹിന്ദുസ്ഥാന്‍ ടൈംസ് മീഡിയാ വിളിച്ചു വരുത്തുകയായിരുന്നു. 25 ലക്ഷം രൂപയിലധികം അദ്ദേഹത്തിന ് മാസശബളമുണ്ടായിരുന്നെന്നാണ ് അറിവ്. താമസവും വാഹനവുമുള്‍പ്പെടെയുള്ള മറ്റ് ആനുകൂല്യങ്ങള്‍ വേറെ.വിദേശ പത്രപ്രവര്‍ത്തനത്തിലെ ക്രീയാത്മക വശങ്ങളും ജോലി സംസ്ക്കാരവും ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിച്ചത് നരഷെട്ടിയായിരുന്നു. ഏറ്റവും നല്ല പത്രപ്രവര്‍ത്തകരെ തന്നെ തന്റെ ടീമിലേക്ക് അദ്ദേഹം തിരഞ്ഞെടുത്തു. മിന്റ് പുതിയൊരു വായനാനുഭവം തന്നെയായിരുന്നു. 2006-ല്‍ മിന്റ് ആരംഭിച്ചു. 2009-ജനുവരി ഒന്നിന ് നരഷെട്ടി എഡിറ്റര്‍ സ്ഥാനം രാജി വച്ചു. ഇത്ര കുറഞ്ഞ കാലത്തിനുള്ളില്‍ ശോഭന ഭാരതീയയുമായുള്ള അദ്ദേഹത്തിന്റെ ബന്ധം വഷളായി.
ഇപ്പോള്‍ അദ്ദേഹം വാഷിംഗ്ടണ്‍ പോസ്റിന്റെ മാനേജിംഗ് എഡിറ്ററായി ജോലിചെയ്യുന്നു.ജീവിച്ചിരിക്കുന്ന 10 പ്രമുഖ എഡിറ്റര്‍മാരുടെ പട്ടികയില്‍ ആരും നിസംശയം രാജു നരഷെട്ടിയെ ഉള്‍പ്പെടുത്തും.

മിന്റ് ഇന്ന് ഇന്ത്യയിലെ രണ്ടാമത്തെ ബിസ്സിനസ്സ് പത്രമാണ ്. രാജു നരഷെട്ടി എന്ന പത്രപ്രവര്‍ത്തകന്റെ ഉള്‍കാഴ്ചയും , ക്രീയാത്മകതയുമാണ ്, കഠിന മത്സരത്തിന്റെ വര്‍ത്തമാനകാലത്തില്‍ ഒരു പത്രത്തെ വിജയത്തിലെത്തിച്ചത്. "രാഷ്ട്രിയ,വ്യവസായ,പ്രസാധക ഇടപെടലുകള്‍ ശരീരത്തേയും മനസ്സിനേയും വരണ്ടതാക്കി "എന്നാണ ് പുറത്തുപോകുന്പോള്‍ അദ്ദേഹം പറഞ്ഞത്. സ്വാതന്ത്രം കൊതിക്കുന്ന ഒരു മനസ്സിന്റെ വിങ്ങലുകള്‍ നരഷെട്ടിയുടെ' റൊമാന്റിക്ക് റിയലിസ്റ്റെ'ന്ന ബ്ളോഗില്‍ നിന്ന് വായിച്ചെടുക്കാന്‍ കഴിയും.


ഇപ്പോള്‍ ചാരിത്ര പ്രസംഗം നടത്തുന്ന എല്ലാ എഡിറ്റര്‍മാരും അവസരത്തിലും അനവസരത്തിലും തങ്ങളുടെ പത്രസ്വാതന്ത്രത്തെ വിറ്റവരാണ ്. ഉടമയ്ക്കുമുന്പില്‍ പഞ്ചപുശ്ചമടക്കാത്ത ഏത് പത്രാധിപരാണ ് ഇന്ന് ജീവിച്ചിരിക്കുന്നത്? അതിജീവനത്തിന്റെ പോരാട്ടത്തില്‍ നിലനില്‍പ്പിന്റെ പ്രത്യയശാസ്ത്രം മാത്രമാണ ് അവരെ ഭരിക്കുന്നത്. ഒരാളുടെ കസേര ഒഴിയാന്‍ ഒന്‍പത് പേര്‍ കാത്തുനില്‍ക്കുന്നുവെന്ന സത്യം ഉടമയ്ക്ക് നന്നായി അറിയാം.


പത്രത്തെ താങ്ങി നിര്‍ത്താന്‍ കെല്‍പ്പുള്ള എഡിറ്റര്‍മാര്‍ ഇല്ലാതായതോടെ ആ വര്‍ഗ്ഗത്തിന്റെ അപ്രമാധിത്വം അസ്തമിച്ചു.രാജൂ നരഷെട്ടി പോലും ഒഴിവാക്കപ്പെട്ടു. മറ്റുള്ളവരുടെ കാര്യം പറയേണ്ടതില്ല.


ഫ്രീ പ്രസ്സ് ജേര്‍ണ്ണലിന്റെ എഡിറ്ററായിരുന്ന സദാനന്ദിന്റെ വാക്കുകളാണ ് ഓര്‍മ്മ വരുന്നത്. തന്റെ ഹൃദയത്തിന്റെ ഭാഗമായിരുന്ന ഫ്രീ പ്രസ്സില്‍ നിന്ന് എന്നേയ്ക്കുമായി പടിയിറങ്ങുന്പോള്‍ എതിരെ വന്ന എം.വി കാമത്തിനോട് അദ്ദേഹം പറഞ്ഞു -"ഈ തൊഴിലില്‍ ആരും ഒഴിവാക്കപ്പെടാന്‍ പറ്റാത്തവരല്ല".ഫ്രീ പ്രസ്സ് ബില്‍ഡിംഗിന്റെ പടികള്‍ കയറുന്പോള്‍ എന്നും മനസ്സിലാവാക്കുകള്‍ തികട്ടിവരും.


പത്രപ്രവര്‍ത്തനത്തിന്റെ അഹങ്കാരം തലയ്ക്ക് പിടിക്കുന്പോള്‍ ഏവരും അതോര്‍ക്കുന്നത് നന്ന്.

Wednesday, December 23, 2009

നേരെ വിട്ടോ.നക്ഷത്രം തൂക്കിയിരിക്കുന്ന വീടാ...

ക്രിസ്തുമസ്സിനെ സംബന്ധിക്കുന്ന പഴയൊരോര്‍മ്മയാണിത്.
വര്‍ഷങ്ങള്‍ക്ക് മുന്പ് കാഞ്ഞിരപ്പള്ളിയില്‍ പാരലല്‍ കോളേജില്‍ പഠിപ്പിക്കുന്ന കാലം. ക്രിസ്തുമസ്സ് തലേന്ന് പ്രിന്‍സിപ്പളിന്റെ വക പാര്‍ട്ടി. ശബളമോ കൃത്യമായി തരില്ല, എന്നാല്‍ ഇങ്ങനെയെങ്കിലും മുതലാകട്ടെ എന്ന് പറഞ്ഞ് ഇക്കണോമിക്ക്സ് സാറ് അടിച്ച് ഓഫായി.
സാറിനെ വീട്ടിലെത്തിക്കേണ്ട ചുമതല ഏറ്റവും ജൂനിയറായ എന്നെ ഏല്‍പ്പിച്ചു.ഒരുതരത്തില്‍ ഞാന്‍ സാറിനെ ഒരു ഓട്ടോയ്ക്കുള്ളിലാക്കി. സാറ് പക്ഷേ സ്വന്തം വീട് മറന്നു പോയി.
ബോധമില്ലാത്ത സാറിനെ ഓട്ടോറിക്ഷയിലിരുത്തി കാഞ്ഞിരപ്പള്ളി മുഴുവന്‍ ഞാന്‍ കറങ്ങി നടന്നു.ഓരോ കവലയിലും വണ്ടി നിര്‍ത്തി സാറിനെ ചൂണ്ടികാട്ടി വഴിപോക്കരോട് ചോദിക്കും.
"ഈ സാറിന്റെ വീടറിയാമോ"
ആര്‍ക്കും പിടിയില്ല. ഞാന്‍ മടുത്തു. ഉപേക്ഷിച്ച് പോകാന്‍
ആലോചിക്കുന്പോഴേക്കും ഒരാശ്വാസം പോലെ സാറ് കണ്ണു തുറന്നു. എന്നിട്ട് പറഞ്ഞു
"ഇപ്പോഴാണ ് ഓര്‍മ്മ വന്നത്. നേരെ വിട്ടോ.ഒരു നക്ഷത്രം തൂക്കിയിരിക്കുന്ന വീടാ."
കാഞ്ഞിരപ്പള്ളിയില്‍..... ക്രിസ്തുമസ്സ് തലേന്ന് ........നക്ഷത്രം തൂക്കിയിരിക്കുന്ന വീടേയ്.....

Tuesday, December 22, 2009

ശങ്കരേട്ടന്റെ മരണം


ശങ്കരേട്ടന്‍ എന്ന് വിളിച്ചിരുന്ന ശങ്കരനാരായണന്‍ ഇന്നലെ രാത്രി ട്രെയിനില്‍ നിന്ന് വീണു മരിച്ചു.

വര്‍ഷങ്ങളോളം അദ്ദേഹം മാതൃഭൂമിയിലായിരുന്നു. അടുത്തയിടെയാണ ് ജയ്ഹിന്ദ് ടി.വിയിലേക്ക് മാറിയത്.

കൊച്ചി പ്രസ് ക്ളബ്ബില്‍ വൈകിട്ട് മൃതദ്ദേഹം പൊതുദര്‍ശനത്തിന ് വച്ചിരുന്നു.അപകടമരണം സംഭവിച്ച ശങ്കരട്ടേന്റെ ചിതറിയ ശരീരം കാണാന്‍ വയ്യെന്ന് പറഞ്ഞ് അടുത്ത സുഹൃത്തുക്കളില്‍ ചിലര്‍ ഒഴിഞ്ഞുമാറിയതുകൊണ്ട് ഒറ്റക്ക് പോകേണ്ടി വന്നു.

വേയ്ക്കുന്ന കാലുകളും വിതുന്പുന്ന മനസ്സുമായി പ്രസ്സ് ക്ളബ്ബിന ് മുന്പില്‍ വളരെ നേരത്തെ തന്നെ പത്രക്കാര്‍ കാത്തുനിന്നു .ശങ്കരേട്ടന്റെ മറയില്ലാത്ത പെരുമാറ്റം മൂലമാവണം ഇത്രയേറെ സുഹൃത്തുക്കളെ ലഭിച്ചത്.ആദ്യ ബൈലൈന്‍ അച്ചടിച്ച് വരുന്പോള്‍ തന്നെ അഹങ്കാരത്തിന്റെ മുഖാവരണം അണിയുന്ന പത്രക്കാര്‍ക്കിടയില്‍ ശങ്കരേട്ടന്‍ വ്യത്യസ്തനായിരുന്നു.എണ്ണമറ്റ എക്സ്ക്ളൂസീവ് സ്റോറികള്‍ ശങ്കരേട്ടന്‍ എഴുതിയിട്ടുണ്ട്. രാഷ്ട്രീയത്തില്‍ ചലനങ്ങളുണ്ടാക്കിയ ഒട്ടനവധി സ്റോറികള്‍. എങ്കിലും ശങ്കരേട്ടന്‍ അതിന്റെ ജാഡ കാട്ടിയില്ല.വെറ്റില മുറുക്കി, മുണ്ട് മാടിക്കുത്തി, ഏതു കന്പനിയിലും ശങ്കരേട്ടന്‍ നിറഞ്ഞു നിന്നു. ആര്‍ക്കും എപ്പോഴും വിളിക്കാവുന്ന അരികത്തായിരുന്നു ശങ്കരേട്ടന്‍.ആ ദുരന്തം കണ്ടതിന്റെ വിങ്ങല്‍ ഇനിയും വിട്ടുമാറുന്നില്ല. ഊഷ്മളമായ ഒരു സൌഹൃദത്തിന്റെ സ്മരണ മനസ്സിന്‍ പച്ചപിടിച്ചു നില്‍ക്കുന്നു.

എന്നേക്കുമായി നഷ്ടമാകുന്ന സൌഹൃദങ്ങള്‍ ഒറ്റപ്പെടലിന്റെ ആഴം വര്‍ദ്ധിപ്പിക്കുന്നു....

Thursday, December 17, 2009

ബ്ലോഗര്‍മാരിലെ കായംകുളം കൊച്ചുണ്ണി



ഇന്റര്‍നെറ്റിന്റെ ക്ഷീരപഥങ്ങളിലൂടെയുള്ള ജെ.പിയുടെ അനന്തയാത്രകള്‍ക്കിടെയാണ ് ഒരു അത്ഭുതം പോലെ ആ കാഴ്ച കണ്ടത്. ജെ.പി ഉള്‍പ്പെടെയുള്ള മഹാന്മാരായ ബ്ലോഗര്‍മാരുടെ ബ്ലോഗുകളില്‍ നിന്ന് അടിച്ചുമാറ്റിയ സംഗതികള്‍ മാത്രം ഉപയോഗിച്ചുകൊണ്ട് ഒരു വിരുതന്‍ ബ്ലോഗ് നടത്തുന്നു.

പ്രൊഫൈലില്‍ പരതി നോക്കിയപ്പോള്‍ പേരും വിലാസവും ഫോണ്‍ നന്പറും. കൈയ്യോടെ ഫോണെടുത്ത് കറക്കി.
"ഹലോ'' മറുതലക്കല്‍ ഒരു യംങ്ങ് മോണ്‍സ്റര്‍. ഏതാണ്ട് 15 വയസ്സുകാരന്റെ ശബ്ദം.

മഹാന്മാരുടെ ബ്ലോഗുകള്‍ അടിച്ചുമാറ്റുന്ന നീയാരെടാ എന്ന് വിരട്ടി.

"ഞാന്‍ അടിച്ചു മാറ്റുന്നില്ല. ഞാന്‍ നടത്തുന്ന പല ബ്ലോഗുകളിലെ ആശയങ്ങള്‍ ക്രോഡീകരിച്ച് പുതിയൊരു ബ്ലോഗ് ഉണ്ടാക്കിയെന്നേയുള്ളൂ.''

"നിന്റെ ആദ്യത്തെ ഐറ്റം തന്നെ ശശാങ്കന്റെ ബ്ലോഗിലെ ആണല്ലോ?"

"അയ്യോ ചേട്ടാ ശശാങ്കന്‍ എന്ന പേരില്‍ ബ്ലോഗ് നടത്തുന്നത് ഞാനാണ ്. അതെന്റെ തൂലികാ നാമമല്ലയോ?"

"അപ്പോള്‍ അശ്വതിയുടെ ബ്ലോഗില്‍ നിന്ന് കോപ്പിയടിച്ചതോ?"

"അശ്വതിയും ഞാന്‍ തന്നെ. ബ്ലോഗ് നടത്തുന്ന രവി, ചോപ്രാ , കങ്കാണി, കല്ല്യാണി.…………. ഇതെല്ലാം ആരാ?"

"ആരാ?"

"സാക്ഷാല്‍ ഈ ഞാന്‍ തന്നെ. എല്ലാം എന്റെ തൂലികാ നാമങ്ങളല്ലയോ?"

"ശരി. അപ്പോള്‍ വഴിയോരകാഴ്ചകളില്‍ നിന്ന് അടിച്ചുമാറ്റിയതോ?"

"അയ്യോ! അതും എന്റെ ബ്ലോഗല്ലയോ?"

"അപ്പോള്‍ നിന്റെ യഥാര്‍ഥ പേരെന്ത്?"

"ജെ.പി."

റിസീവറുമായി പുറകിലേക്ക് മിറഞ്ഞ ജെ.പി ഇതെഴുതാന്‍ വേണ്ടി മാത്രം അല്‍പ്പ സമയത്തേക്ക് ബോധം വീണ്ടെടുക്കുകയായിരുന്നു. തുടര്‍ന്നും ബോധം ലഭിച്ചാല്‍ മറ്റൊരു ബ്ളോഗുമായി നാളെ ഇതേ ദിവസം, ഇതേ സമയം കാണാം.

Wednesday, December 16, 2009

മധുശാലയില്‍



മധുചഷകത്തിലൊരു തുള്ളി കണ്ണുനീര്‍ ചേര്‍ത്ത് നേദിക്കട്ടെ നിനക്കെന്‍ ചിരസുഹൃത്തേ.
ക്ഷണികമാമൊരിടവേളക്കപ്പുറം,തണല്‍ തേടി ഞാന്‍ വീണ്ടുമെത്തവേ,
തിരഞ്ഞു നിന്നെ പരിചിതമുഖങ്ങള്‍ക്കിടെ
പരിചിതമുഖങ്ങളോ? കൂകിയാര്‍ക്കുന്നു ചുറ്റും മുഖമില്ലാത്തവര്‍.
വഴിയാത്രികര്‍ കയറിയിറങ്ങുന്ന സത്രത്തിലും നിനക്ക് പരിചിതമുഖങ്ങളോ?
ഘോഷിക്കുന്നു സ്നേഹത്തിന്‍ കാവല്‍ മാലാഖമാര്‍
വേനല്‍ പൂവിന്റെ തണല്‍ പോലുമില്ലാത്ത പെരുവഴി പൊള്ളുന്നു.
സാന്ത്വനം തേടുന്നവര്‍ സത്രത്തില്‍ നിറയുന്നു.
അളവു പാത്രത്തില്‍ പെരുകുന്നു സങ്കട മരുന്നുകള്‍
കണ്ണുകളില്‍ നുരയുന്ന കാശിന്റെ കണക്കുകള്‍,
ദീര്‍ഘ നിശ്വാസങ്ങള്‍, ദുരിതാഘോഷങ്ങള്‍, തേങ്ങലുകള്‍.
അറിഞ്ഞിവോ നിങ്ങളെന്റെ കാമുകി കളവു പോയതും സ്നേഹിതന്‍ കനിവില്ലാതെ ചതിച്ചതും !
ഇരുളിന്റെ മറപറ്റി കലപില കൂട്ടുന്നതുമെന്‍ കൂട്ടുകാര്‍.
ലഹരി നദിയിലൊരക്ഷര പൂട്ടിട്ട പതിവുകാര്‍.
ചര്‍ച്ചയില്‍ പുകയുന്ന വെറുപ്പിന്റെ ജീവിതം.
കറി വീണ ഖദര്‍ഷര്‍ട്ടുലയുന്നു,
വാക്കുകളിഴയുന്നു,
അവയിലൂടയ്യപ്പനും അക്ബറുമിഴയുന്നു.
ഒടുവിലിഴഞ്ഞെത്തുന്നു സരമാഗു.
ഇല്ല, നീ മാത്രമില്ല,
നരയാര്‍ന്നുയര്‍ന്ന ശിരസ്സും, പതുങ്ങിയ വാക്കുമില്ല.
ലഹരി മണക്കുന്ന ഷെല്ലിയും ഷെയ്ക്ക്സ്പിയറുമില്ല.
നീയിനി മടങ്ങില്ലെന്നാരോ പറഞ്ഞു.
അക്ഷരം കൊണ്ട് പിടഞ്ഞ പ്രാണനുമായി ആശുപത്രി കിടക്കിയിലിതെത്ര നാള്‍
ഒടുവില്‍, നിത്യ ലഹരി തന്‍ വറ്റാത്ത തോടുകള്‍ തേടി നീ പടിയിറങ്ങുന്പോള്‍,ഞങ്ങളീ സത്രത്തിലൊറ്റെക്കാവുന്നു.
രാത്രി കൊഴുക്കുന്പോള്‍, കപടമുഖങ്ങളില്‍ നിന്നുയരുന്നു നിനക്കായൊരു യാത്രാമൊഴി.
ചീയേഴ്സ് !!!!!!

(ആശയ തീവ്രതകൊണ്ട് മേഫെയറിലെ രാവുകളെ സജീവമാക്കിയിരുന്ന ജോസഫ് സാറിന്റെ ഓര്‍മ്മക്ക്. നല്ലൊരു വായനക്കാരനും സഹൃദയനുമായിരുന്നു. കരള്‍ രോഗം ബാധിച്ച് ഏതാനും നാള്‍ മുന്പ് മരിച്ചു)


Monday, December 14, 2009

വിമര്ശനത്തിലെ അപ്പന്‍ സ്പര്‍ശം അസ്തമിച്ചിട്ട് ഒരുവര്ഷം

ഡിസംബര് 15
കെ. പി അപ്പന് മരിച്ചിട്ട് ഇന്ന് ഒരു വര്ഷം. പത്രങ്ങളെല്ലാം അദ്ദേഹത്തെ മറന്നുവെന്ന് തോന്നുന്നു. കാര്യമായ അനുസ്മരണം എവിടേയും കണ്ടില്ല. കേരളാ കൌമുദി മാത്രമാണ ് സപ്ളിമെന്റില് അനുസ്മരണം എഴുതിയത്.
കാവ്യാത്മകമായ വിമര്ശനം കൊണ്ട് മലയാളി ഭാവനയെ ഉണര്ത്തിയ എഴുത്തുകാരനായിരുന്നു അപ്പന്സാര്. ആധുനിക മലയാള സാഹിത്യത്തിലെ ഗിരിശൃംഗങ്ങള്ക്കിടയിലൂടെ, അപ്പന് ഒരു തീക്കാറ്റായി കടന്നു പോയപ്പോള്, അത് കാലത്തിന്റെ കനിവില്ലാത്ത വസ്ത്രാക്ഷേപമായി.
ഓരോ പുസ്തകത്തിന് മുന്പിലും സ്വയം കീഴങ്ങികൊണ്ട് വിമര്ശനത്തിന്റെ പുതിയ ആകാശങ്ങളിലേക്ക് തന്റേതുമാത്രമായ വാക്കുകളുടെ താളക്രമത്തിലൂടെ അപ്പന് പടര്ന്നു കയറുന്നത്, ആദരവോടെ ഒരു പ്രാര്ത്ഥനാദൂരത്ത് നിന്ന് മലയാളി നോക്കികണ്ടു. കാവ്യാത്മകമായ വാക്കുകളിലൂടെ അപ്പന് കലഹിച്ചു. അപ്പന്റെ വിചാരങ്ങളുടെ അഗ്നിയില് നിന്ന് ചാന്പലാകാതെ പുറത്തുവന്ന ഓരോഎഴുത്തുകാരനും സ്വര്ണ്ണ തിളക്കമായിരുന്നു.
പുതിയ കാഴ്ചയിലൂടെ ആനന്ദിനേയും വിജയനേയും സേതുവിനേയും മുകുന്ദനേയും നമ്മള് വായിച്ചത് അപ്പന് പരിചയപ്പെടുത്തിയപ്പോഴായിരുന്നു. 'നിരാനന്ദത്തിന്റെ ചിരി'യെന്ന് വിജയന ് തലകെട്ട് നല്കിയപ്പോഴും വിയോജിപ്പിന്റെ മേഖലകള് അദ്ദേഹം മറച്ചുവെച്ചില്ല. 'ഖസാക്കിന്റെ ഇതിഹാസത്തിന്റെ' രണ്ടാം പതിപ്പിനെഴുതിയ ആമുഖത്തില് രവിയെ ആമിനകുട്ടിയെന്ന് വിളിക്കണമെന്ന് വിജയന് ആവശ്യപ്പെട്ടതിനെ അപ്പന് രൂക്ഷമായി വിമര്ശിച്ചു. ഇത്തരം താണതരം വികാരദൌര്ബല്യത്തിന്റെ വാക്കുകള് വിജയന്റെ ശരിയായ മനോഭാവത്തെ വീണ്ടും പരിശോധിക്കാന് ഒരാളെ പ്രേരിപ്പിക്കുക പോലും ചെയ്യുമെന്ന് അദ്ദേഹം എഴുതി."നല്ല പുഷ്പത്തിലെ ചടച്ച പുഴു എന്ന പ്രയോഗവിശേഷം ഈ നോവലിനും അതിന്റെ ആമുഖത്തിനുമല്ലാതെ മറ്റൊന്നിനും ഇണങ്ങുകയില്ല'' എന്ന വിമര്ശനം വിജയനെ ചൊടിപ്പിച്ചിരുന്നു.
ആധുനിക മലയാള സാഹിത്യകാരന്മാരുടെ ആഴമേറിയ വിചാരധാരകള് എം.ടി വാസുദേവന്നായര്ക്ക് അന്യമായിരുന്നുവെന്ന് അദ്ദേഹം വിശ്വസിച്ചു. വാക്കുകളിലൂടെ ചിന്തകളുടെ ചിതാകാശം തുറന്നിടാന്‍ എം.ടിക്ക് കഴിഞ്ഞില്ല. കാല്പ്പനികതയുടെ ലോകത്ത് മാത്രമാണ ് എം.ടി അഭിരമിച്ചത്. എങ്കിലും എം.ടിയുടെ വാക്കുകളെ 'സമയതീരങ്ങളിലെ സംഗീതം' എന്ന് അദ്ദേഹം വിളിച്ചു. 'മഞ്ഞിനെ' അദ്ദേഹം ആഴത്തില് അപഗ്രഥിച്ചു." കുറഞ്ഞതരം പ്രസാദാത്മകത്തിന്റെ പരിമിതിയില് നിന്ന് സര്ദ്ദാര്ജി എന്ന ദു:ഖിതനായ വിദൂഷകന്റെ രക്തം ശ്രവിക്കുന്ന ഫലിതത്തിലേക്കുള്ള എം.ടിയുടെ ദര്ശനത്തിന്റെ വളര്ച്ചയെ കാണിക്കുന്ന പ്രത്യക്ഷ രേഖയാണ ് 'മഞ്ഞ്'.സര്ദ്ദാര്ജിയുടെ സൃഷ്ടി തന്നെയാണ ് ചിലപ്പോള് സെന്റിമെന്റലിസത്തിന്റെ ലോകത്തെ തൊട്ടുതൊട്ടില്ല എന്ന മട്ടില് പോകുന്ന 'മഞ്ഞിലെ'ഭാവലോകത്തെ രക്ഷിച്ചുനിര്ത്തി 'മഞ്ഞിനെ' പൊള്ളുന്ന 'മഞ്ഞാക്കി' മാറ്റുന്നത്.''
വി.കെ.എന്നിലെത്തുന്പോഴാണ ് അപ്പന് തന്റെ വിമര്ശനത്തിന്റെ മറ്റൊരി മുഖം അനാവരണം ചെയ്യുന്നത്. "കോമാളി യുഗത്തിലെ പുരുഷഗോപുര"മായിരുന്ന വി.കെ.എന്നിന്റെ ഹാസ്യഭാവന ചരിത്രത്തെ നോക്കിയാണ ് ചിരിച്ചത്. "വി.കെ.എന്നിന്റെ കല ഹാസ്യഭാവനയുടെ പദവി സ്ഥാപിക്കുന്ന കാഹളമായോ പെരുന്പറയായോ മുഴങ്ങുന്നു.അതുകൊണ്ട് പ്രഹസനത്തിന്റെ അധിദേവതയായ താലിയ ഇനിയും മാനിക്കപ്പെട്ടിട്ടില്ല എന്ന പരാതി ഇനിമേല് മലയാളത്തിന് ബാധകമല്ലെ''ന്ന് അപ്പന് പ്രഖ്യാപിക്കുന്നു.

ആരേയും ആകര്ഷിക്കുന്ന താളത്മകതയായിരുന്നു അപ്പന് സാറിന്റേത്.ആകാശത്ത് നിന്ന് വാക്കുകള് പെറുക്കുയെടുത്ത് അദ്ദേഹം കുട്ടികള്ക്ക് കാഴ്ചവച്ചു.ആര്ത്തിയുള്ള മനസ്സും അത്ഭുതം നിറഞ്ഞ കണ്ണുകളുമായി അവര് അദ്ദേഹത്തിന്റെ മുന്നിലിരുന്നു. അപ്പന് സാറിന്റെ ധീരമായ കാഴ്ചപാടുകള് തലമുറകള് ഏറ്റെടുത്തു.ഇരുട്ടിനെ പ്രണയിച്ച അപ്പന് സാറിന്റെ മനസ്സില് നിറയെ പക്ഷേ വെളിച്ചമായിരുന്നു-അറിവിന്റെയും സ്നേഹത്തിന്റെയും വെളിച്ചം.
പകരം വയ്ക്കാന് മറ്റോരാളില്ലാതെ, തന്റെ സിംഹാസനം എല്ലാകാലത്തേക്കുമായി ഒഴിച്ചിട്ടിട്ടാണ ് വിമര്ശന കലയുടെ ആ കുലപതി നമുക്കിടയില് നിന്ന് ഇറങ്ങിപോയത്.

ഒരാഴ്ചയായി ഞാന്‍ എന്തുകൊണ്ട് ബ്ളോഗ് എഴുതിയില്ല ?

കഴിഞ്ഞ ഏതാനും ദിവസങ്ങളായി സുഹൃത്തുക്കള്‍ ഉന്നയിക്കുന്ന ഈ ചോദ്യം കൊണ്ട് എന്റെ മെയില്‍ ബോക്സ് നിറഞ്ഞിരിക്കുന്നതിനാല്‍ മറുപടി ആവശ്യമായിരിക്കുന്നു.
ഒരാഴ്ചയായി ഞാന്‍ ജീവിതത്തില്‍ നിന്ന് അവധിയെടുത്തിരിക്കുകയായിരുന്നുവെന്നതാണ ് സത്യം. അസുഖമൊന്നുമായിരുന്നില്ല; ഫിസിക്കലി ആന്റ് മെന്റലി ഫുള്‍ ഫിറ്റ്. പൂവന്‍ പഴവും കശുവണ്ടിയും വാറ്റിയ ഒന്നാന്തരം നാടന്‍ ചാരായം, ചേന്പ് പുഴുങ്ങിയത്, കാന്താരി പൊട്ടിച്ചത്, ഉപദംശമായി പുഴമീന്‍ തേങ്ങയിട്ട് പീരവച്ചത് -എന്നിത്യാദി കാര്യപരിപാടികളുമായി തിരക്കിലായിരുന്നു.
ബ്ളോഗ് എഴുതാത്തത് സാരമില്ല; ഓഫീസില്‍ പോകാന്‍ മറന്നുപോയെന്നതാണ ് ഗൌരവതരമായ സംഗതി. വരാതിരുന്നത് കൃത്യമായി ധരിപ്പിച്ചില്ലെന്നതാണ ് അതിലും ഗൌരവമര്‍ഹിക്കുന്നത്. തിങ്കളാഴ്ച രാവിലെ തിരിക്കാന്‍ തീരുമാനിച്ചിരുന്നതാണ ്. രാവിലെയായപ്പോള്‍ ഒരു മൂഡില്ല. വെട്ടുകാരന്‍ ശശി ഒരു ഫുള്‍ കുപ്പി കാട്ടി പ്രലോഭിപ്പിക്കുകയും ചെയ്തു. തിങ്കളാഴ്ച വരില്ലെന്ന് പറയാന്‍ ഞാന്‍ മുതലാളിക്ക് ഫോണ്‍ ചെയ്തു. മൂപ്പര് ഫോണ്‍ എടുത്തില്ല. ഓഫീസിലും തദൈവ. ഒടുവില്‍ ഭാഷ അിറയാത്ത വംഗനാട്ടുകാരനെ വിളിച്ച് വിവരം പറഞ്ഞു. സ്വപ്ന ജീവിയായതുകൊണ്ട് അവന്‍ അത് മറന്നിട്ടുണ്ടാവണം. പിന്നീടാണ ് എനിക്ക് ഓര്‍മ്മകള്‍ നഷ്ടമായത്. കാരണം മുന്പ് പറഞ്ഞ ചാ.ചേ.കാ.മീ (ഇടക്കൊരുദിവസം പക്ഷി വറുത്തതും ഉണ്ടായിരുന്നുവെന്ന് തോന്നുന്നു.)
തോട്ടത്തിന്റെ നടുക്കായിരുന്നു മദ്യപാന വാരാഘോഷത്തിന്റെ അരങ്ങ് . ഫോണ്‍ വീട്ടിലും. രാത്രിയുടെ ഏതൊക്കെയോ യാമങ്ങളില്‍ അടുക്കള വാതിലിലൂടെ വീടിനുള്ളിലേക്ക് പറന്നു വീഴുകയായിരുന്നു പതിവ്. ഓഫീസില്‍ നിന്ന് ആരൊക്കൊയോ ഇടക്ക് വിളിച്ചിരുന്നുവെന്ന് തോന്നുന്നു. ഇന്ന് തീര്‍ത്ത് കൊടുക്കാമെന്നേറ്റ ചില ജോലികളുണ്ടായിരുന്നു. അതിന്റെ ടെന്‍ഷന്‍ വേറെ. എഴുതാന്‍ കംപ്യൂട്ടറും കൈലിരലുകളും മാത്രം മതിയോ? അതിനുള്ള ഒരു മനസ്സുകൂടി വേണ്ടേ?
ഏതായാലും പണിപോയില്ല. വിവരം ധരിപ്പിക്കാതെയാണ ് അവധിയെടുത്തതെന്ന് ഞാന്‍ അിറയുന്നത് ശനിയാഴ്ചയാണ ്. അതുകൊണ്ട് മുതലാളിയെ ഫേസ് ചെയ്യാന്‍ ഒരുചമ്മലുണ്ടായിരുന്നു. രാജിവെക്കാമെന്ന് ഞാന്‍ വാഗ്ദാനം ചെയ്തു. അതുവേണ്ട ആവശ്യം വരുന്പോള്‍ ഞാന്‍ പറഞ്ഞു വിട്ടോളാമെന്ന് മുതലാളി . ശരി. ഞാനായിട്ട് അദ്ദേഹത്തിന്റെ ചാന്‍സ് കളയുന്നില്ല,
വിഷയത്തില്‍ നിന്ന് വിട്ടുപോയി. എങ്കിലും സുഹൃത്തുക്കളേ നിങ്ങള്‍ക്ക് ഇതൊരുമുന്നറിയിപ്പാണ ്. എല്ലാ മുതലാളിമാരും മഹാമനസ്ക്കരല്ല. അതുകൊണ്ട് വെട്ടുകാരന്‍ ശശിയുടെ പ്രലോഭനങ്ങളില്‍ വീഴാതിരിക്കുക!!! പക്ഷേ സംഗതി ജോറാണ്. മദ്യപാനത്തിന ് ലോകത്ത് ഇത്ര നല്ല കോന്പിനേഷന്‍ വേറെയില്ല. ടംച്ചിഗ്സായി അല്പം കവിതകൂടിയാവാം. റബ്ബര്‍ തോട്ടത്തിന്റെ ആംബിയന്‍സും കൂടിയാകുന്പോള് സംഗതി സൂപ്പര്‍.(തോട്ടത്തില്‍ മറ്റ് പാന്പുകള്‍ ഉള്ളതിനാല്‍ അവിടെ കിടന്നുറങ്ങുന്നത് റിസ്ക്കാണ ്.)
അമ്മയുടെ വക മൃഷ്ടാന ഭോജനം ഫ്രീ. അല്പം സ്നേഹം കൂടി ചേര്‍ത്താണ ് അമ്മ പാചകം ചെയ്യുന്നത്. അതുകൊണ്ട് എന്തുണ്ടാക്കിയാലും നല്ല രുചി. തിമിര്‍ത്തുണ്ടു. അഥവാ ഉണ്ടു മറിഞ്ഞു.
ഇനി മുതല്‍ ബ്ളോഗ് മുടങ്ങില്ലെന്ന് ഉറപ്പുതരുന്നു.
(ജോസഫ് സാറിനെ സംബദ്ധിച്ച കവിത ബ്ളോഗിലിടണമെന്ന് പ്രവീണ്‍ ആവശ്യപ്പെട്ടിരുന്നു. നാളെതന്നെ ശരിയാക്കികളയാം. )

Thursday, December 3, 2009

കോട്ടയം സ്മരണകള്‍

ഗൃഹാതുരത്വത്തിന്റെ ഒരുപാട് സ്മരണകളുണര്‍ത്തികൊണ്ട് നാളുകള്‌ക് ശേഷം തിരുവനന്തപുരത്തുനിന്ന് പഴയൊരു സുഹൃത്തിന്റെ ഫോണ് കോള്.

ജീവിതം ഒരുപാട് മാറിയിരിക്കുന്നു. സുഹൃത്തുക്കളും. വെയില്‍ താഴുന്പോള്‍ ഓലപുരകള്‍ക്ക് താഴെയിരുന്ന് ആവേശത്തോടെ കീറ്റ്സും കുന്ദേരയും ചര്‍ച്ചചെയ്തിരുന്നത് ഇന്നലെ കഴിഞ്ഞതു പോലെ.ഒപ്പമുണ്ടായിരുന്നവരെല്ലാം എവിടൊക്കെയോ ചേക്കേറി. അന്നത്തെ സുന്ദരികളെല്ലാം ഇപ്പോള്‍ തടിച്ച് വീര്‍ത്ത് നറും മദ്ധ്യവയസ്ക്കകളായിട്ടുണ്ടാവണം. മുന്‍കാല സുന്ദരി എന്നവകാശപ്പെട്ടു കൊണ്ട് സരിത (പേര ് യഥാര്‍ത്ഥമല്ലെങ്കിലും നിങ്ങള്‍ക്ക് ആളെ മനസ്സിലായല്ലോ?) ഇവിടെയൊക്കെ കറങ്ങി നടക്കുന്നുണ്ട ്. ചായം തേച്ചിട്ടും മായ്ക്കാന്‍ കഴിയാത്ത പാടുകള്‍ അവളുടെ മുഖത്തും കാലം കോറിയിട്ടു.

തളര്‍ന്ന കാലുകളുമയി വീല്‍ ചെയറിലിരുന്നുകൊണ്ട് "വെയ്സ്റ്റ് ലാന്‍ഡ്" പഠിപ്പിച്ച ടീച്ചര്‍, കണ്ണടച്ചുകൊണ്ട് മാത്രം ഷെയ്ക്ക്സ് പിയര് പഠിപ്പിക്കുന്ന നൈനാന് സാര് , പഠിപ്പിക്കുന്നത് ആര്‍ക്കും മനസ്സിലാകരുതെന്ന നിര്‍ബന്ധത്തോടെ സായിപ്പിനെ തോല്‍പ്പിക്കുന്ന വേഗതയയില് ഇംഗ്ലീഷു പറയുന്ന ചങ്ങനാശ്ശേരി എക്സ് പ്രസ്സ്...............

മറന്നുവോ നിങ്ങള് ?

ചുങ്കം , അര്‍ത്തൂട്ടി ഷാപ്പുകളാണ ് കലാലയ ജീവിതത്തില്‍ ഏറ്റവും വലിയ സംഭാവനകള്‍ നല്‍കിയത്. ഷാപ്പുകളിലെ സായാഹ്നങ്ങള്‍ ബൌ ദ്ധീക സംവാദത്തിന്റെ വേദികളായിരുന്നല്ലോ?

(കളളില്‍ കഞ്ചാവു കലക്കുന്ന ആ വൃത്തികെട്ട ശീലം മാത്തുക്കുട്ടി ഇപ്പോഴും തുടരുന്നു വെന്നാണ ് അടുത്തയിടെ അറിയാന്‍ കഴിഞ്ഞത്.)

ദ്രാവകം കഴിച്ചാലുടന് കുമരകത്തിന ് വിടുന്ന നമ്മുടെ സുഹൃത്തിനെ പേടിച്ച് പക്ഷികളെല്ലാം സങ്കേതമൊഴിഞ്ഞ വിവരം അറിഞ്ഞിട്ടുണ്ടാകുമല്ലോ ?

സ്വപനം കാണുന്ന കണ്ണുകളും പ്രണയം പൂക്കുന്ന മനസ്സുമായി കാന്പസിലൂടെ അലയുന്ന യുവാക്കളിന്നില്ല.

കാന്പസിനെ പറ്റി എഴുതുന്പോള് മനസ്സില് ഇലപൊഴിയും കാലത്തിന്റെ കാറ്റു വീശുന്നു.....

നീ മറന്നുവോ, പിടയയുന്ന നെഞ്ചുമായി ഇന്നലെ നമ്മള് നടന്നതാണീ വഴി...

Wednesday, December 2, 2009

സുപ്രധാന അറിയിപ്പ്

പ്രീയപ്പെട്ട വായനക്കാരെ,
ഇനി മുതല് എന്റെ ബ്ലോഗ് ഇതായിരിക്കും. പഴയ ബ്ലോഗ് അഡ്രസില് എഴുതിയിരുന്നത് വീണ്ടെടുക്കാനുള്ള സങ്കേതിക വിദ്യ അറിയാത്തതുകൊണ്ട് നഷ്ടമായി. ഇത്ര വലിയ അന്തര്ദ്ദേശിയ നഷ്ടം സംഭവിച്ചതില്‍ ഖേദിക്കുന്നു. ഇംഗ്ലീഷ് ബ്ലോഗിന്റെ വിലാസത്തില്‍ മാറ്റമില്ല.

കരടി ബംഗ്ലാവില്‍ ഒരു രാത്രി


നെല്ലിയാം പതി മലനിരകള്ക്കിടയ്ക്ക് എവിടെയോ ആണ ് കരടി ബംഗ്ലാവ്.
ബോധാബോധങ്ങളുടെ അതിര്‍ വരന്പിലൂടെയുള്ള യാത്രയായിരുന്നു. അതുകൊണ്ട് സ്ഥലത്തി ന്റെ പേര ് ശരിക്കോര്‍മ്മയില്ല. വിനോദയാത്രയുടെ ഇടത്താവളമായി കരടി ബംഗ്ലാവ് തിരഞ്ഞെടുത്ത സഹപ്രവര്ത്തകന ് ചായ മേടിച്ചു കൊടുക്കണം. അത്ര ഉഗ്രന്‍ സ്ഥലം. അട്ടയും പാന്പും കരടിയും പിന്നൊരു പ്രേതവും.
എങ്കിലും അസുരമായ നഗരത്തിന്റെ ഗതിവേഗത്തില് നിന്ന് മോചനം തേടുന്നവര്‍ക്ക് നെല്ലിയാം പതി യോളം സുഖദമായ മറ്റൊരു സ്ഥലമില്ല. പഴയൊരു ക്ലീഷെ ഉപയോഗിച്ചാല് പ്രകൃതിയുടെ മടിത്തട്ടിലേക്കൊരു യാത്ര എന്നോ മറ്റോ പറയാം. മലനിരകളില് മഞ്ഞിന്റെ അധര മുദ്രണം. നാഗരികതയറിയാത്ത കാനന വഴികള്. വാറ്റു ചാരായത്തിന്റെ മണമുളള വാക്കുകളില്‍ ആഥിത്യ മോദുന്ന ജ്ഞാന വൃദ്ധന്. സ്വാര്‍ത്ഥകമായൊരു യാത്രയുടെ ബാക്കി പത്രങ്ങള്‍ അതൊക്കെയാണ ്.
പ്രേതം പക്ഷേ മോഹിപ്പിച്ചിട്ട് കടന്നു കളഞ്ഞു.

വഴിയോരകാഴ്ചകള്‍

ഓര്‍മ്മ വേദനയാണ ്.....
കാഴ്ചയുടെ മറുപുറം തേടുന്പോള്‍ പ്രത്യേകിച്ച്...
എങ്കിലും കാണാതിരിക്കാനാവില്ലല്ലോ.
വേറിട്ട പാതയന്വേഷിക്കുന്നവര്‍ക്ക് വഴിയോരകാഴ്ചകളുടെ വ്യത്യസ്തതയാര്‍ന്ന വിഭവസമൃദ്ധി കണ്ടില്ലെന്ന് നടിക്കാനാവില്ല.
കനല്‍പ്പാതയാണ ് താണ്ടിയതത്രയും. കൂട്ടു വരാമെന്ന് പറഞ്ഞൊരാള് പക്ഷേ പാതിവഴിയില് യാത്ര പറഞ്ഞു പിരിഞ്ഞു.
ആഴമാര്‍ന്ന വായനാനുഭവം വിവക്ഷിക്കുന്നില്ല. ചിതറിയ ചിന്തകളും ,സ്വപനങ്ങളും, ഭ്രാന്തിന്റെ വക്കോളമെത്തുന്ന വാക്കുകളും .......
അങ്ങിനെ, അങ്ങിനെ ചിലത്.