Monday, May 17, 2010

പൊളിറ്റിക്സ് ഇല്ലാത്ത പൊളിറ്റിക്കല്‍ സെക്രട്ടറി



"വൈ ആര്‍ യു റൊട്ടേറ്റിംഗ് ഹിയര്‍ ? ഗോ ആന്റ് ക്ലൈംബ്ബ് ദ ക്ലാസ്" (എന്തരടേ ഇവിടെ കറങ്ങി നടക്കുന്നേ, പോയി ക്ലാസി ല്‍ കയറടേ) എന്ന് അദ്ധ്യാപകന് വിദ്യാര്‍ത്ഥിയോട് പറഞ്ഞതു പോലെയാണ ് വി.എസ്സ് അച്യുതാനന്ദന് ഇംഗ്ലിഷ് പറയുന്നതെന്നും അതുകൊണ്ടാണ ് അദ്ദേഹത്തിന ് ഡല്ഹിയില്‍ ക്ലച്ച് പിടിക്കാന് കഴിയാതിരുന്നതെന്നും മുന്‍ പൊളിറ്റക്കല്‍ സെക്രട്ടറി ഷാജഹാന് ഭംഗിയന്തരേണ തന്റെ പ്രശസ്ത അഭിമുഖത്തില്‍ പറഞ്ഞു വച്ചു.
പക്ഷെ ഷാജഹാന ് തെറ്റി പോയി. ആശയപ്രപകടനത്തിന ് അച്യുതാനന്ദന ് ഭാഷ ആവശ്യമില്ല. അറിയാവുന്ന ഇംഗ്ലീഷും മുഖഭാവങ്ങളും ആഗ്യവും ഉപയോഗിച്ച് അദ്ദേഹം തന്റെ ഇംഗിതം പ്രകടമാക്കും. മറ്റുള്ളവര് അത് മനസ്സിലായില്ലെന്ന് നടിക്കുമെങ്കിലും. ബാല്യകൌമാരങ്ങളും യുവത്വവും പാര്‍ട്ടിക്ക് സംഭാവന ചെയ്ത അദ്ദേഹത്തിന ് പഠിക്കേണ്ട സമയത്ത് വേണ്ടതു പോലെ അത് നിര് വഹിക്കാന് കഴിഞ്ഞില്ല.
അച്യുതാനന്ദന ് ഇംഗ്ലീഷ് എന്ന പോലെയാണ ് പ്രകാശ് കാരാട്ടിന ് മലയാളം. അച്യുതാനന്ദന്‍ തൊഴിലാളികള്‍ക്കിടയില്‍ ഉണ്ടും ഉറങ്ങിയും അവരിലൊരാളായി കമ്മ്യൂണിസത്തിന്റെ ബാലപാഠങ്ങള്‍ അഭ്യസിക്കുന്പോള് കാരാട്ട് സഖാവ് വിദേശ സര് വ്വകലാശാകളിലെ ശീതീകരിച്ച മുറിയിലിരുന്ന് മാര്‍ക്സിനേയും ഏംഗല്‍സിനേയും വായിക്കുകയായിരുന്നു.
അംമേരിക്കന് എയര്പോര്ട്ടില്‍ അറൈവല് എന്നെഴുതിയിരിക്കുന്നത് അരിവാള്‍ എന്ന് വായിച്ച് കമ്മ്യൂണിസം ഇവിടെ പണ്ടേ ഉണ്ടായിരുന്നു എന്ന് ഊറ്റം കൊണ്ട നേതാവിന്റെ ഗണത്തില്‍ പെടുത്താവുന്ന കകഷിയാണ ് കാരാട്ട്. കേരളത്തില്‍ വന്നാല്‍ മുണ്ടുടുക്കും. രജ്ഞിനി ഹരിദാസിനെ പോലും നാണിപ്പിക്കുന്ന ഭംഗിയോടെ മലയാളം പറയും. രണ്ട് വാക്കേ ഉള്ളങ്കിലെന്താ, കുട്ടി സഖാക്കള്‍ അത് കേട്ട് ഹര്‍ഷപുളകിതരാകും.

അച്യുതാനന്ദന്റെ ഭാഷക്ക് വിയര്പ്പിന്റെ ഗന്ധമുണ്ട്. പണിയെടുക്കുന്നവന്റെ ചൂരും ചൂടുമുണ്ട്. അതുകൊണ്ടാണ ് കോമാളിയെന്ന് ഒളിഞ്ഞും തെളിഞ്ഞും കളിയാക്കുന്പോഴും കണ്ണൂരിലെ കപടകമ്മ്യൂണിസ്റ്റ് കാര് ആ ഭാഷയെ പേടിക്കുന്നത്. അതിന ് തടയിടാന്‍ വേണ്ടിയാണ ് അദ്ദേഹത്തിനിഷ്ടമില്ലാത്ത വ്യക്തിയെ തന്നെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി നിയമിക്കുന്നത്.
ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെല്ലാം പൊളിറ്റിക്കല്‍ സെക്രട്ടറി എന്ന വര്‍ഗ്ഗം അന്യം നിന്നു കഴിഞ്ഞു.നമ്മുടെ പ്രധാനമന്ത്രിക്ക് പോലും അങ്ങിനെയൊരു സാധനമില്ല. പക്ഷെ കേരളത്തില്‍ അത് അത്യന്താപേക്ഷിതമാണ ് . കാരണം ഇവിടെ വിപ്ലവപാര്‍ട്ടിയുടെ ഭരണമാണ ്. ശത്രു പാളയത്തില്‍ നിയമിക്കപ്പെടുന്ന ചാരനാണത്. മുഖ്യമന്ത്രിയുടെ മനസ്സിലുള്ളത് മുന്കൂട്ടി അറിഞ്ഞ് വേണ്ടപ്പെട്ടവരെ അറിയുക്കുകയാണ ് പ്രധാനജോലി.
മന്ത്രിസഭ അഞ്ചാം വര്‍ഷത്തിലേക്ക് പ്രവേശിച്ചു കഴിഞ്ഞു. ഇന്നും പ്രധാന ചര്‍ച്ചാ വിഷയം അച്യുതാനന്ദനും പിണറായിയും തമ്മിലുള്ള അടിപിടിയാണ ് . നിഷ്ക്രീയമായ ഒരു മന്ത്രിസഭയുടെ എല്ലാ പരാജയങ്ങളും ഇതിലൂടെ മൂടി വയക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞു. എങ്കിലും ജനങ്ങളുടെ സഹികെട്ടു.
പണ്ട് ബുഷും ഗോര്ബച്ചേവും വിമാനയാത്ര നടത്തുകയായിരുന്നു. ഗോര്ബച്ചേവ് ഒരു റൂബിള്‍ എടുത്ത് താഴേക്കെറിഞ്ഞിട്ട് പറഞ്ഞു: "ഞാന്‍ ഒരു പാവപ്പെട്ടവന്റെ കണ്ണീരൊപ്പിയിരിക്കുന്നു."
ബുഷ് രണ്ട് ഡോളര്‍ എടുത്ത് താഴേക്കെറിഞ്ഞിട്ട് പറഞ്ഞു: " ഞാനിതാ രണ്ട് പാവപ്പെട്ടവരുടെ കണ്ണീരൊപ്പിയിരിക്കുന്നു."
ഇതുകേട്ടിരുന്ന മറ്റൊരു യാത്രക്കാരന്‍: " ഇവരെ രണ്ടിനേയും നമുക്ക് താഴേക്കിടാം. അങ്ങിനെ ലോകത്തിന്റെ മുഴുവന് കണ്ണീ രൊപ്പാം."
കേരളത്തില്‍ സംഭവിക്കാന് പോകുന്നതും അതു തന്നെയാണ ് .

Wednesday, May 5, 2010

മാണിസാറിന്റെ മാമ്മോദ്ദീസ




കോണ്ഗ്രസ്സുകാര് പോലും ആദര്ശം പറയുന്ന സമത്വ സുന്ദരമായൊരു കാലഘട്ടത്തിലാണ ് നാം ജീവിക്കുന്നത്. ആദര്ശത്തിന്റെ ആള്രൂപമാകാനുള്ള അസ്കിത ആന്റണിക്ക് മാത്രേ ഇതേവരെ ഉണ്ടായിരുന്നുള്ളൂ. ആ അസുഖം ഒരു പകര്‍ച്ച വ്യാധി പോലെ യൂത്തന്മാരിലേക്ക് വരെ എത്തിയിരിക്കുന്നു.
അഴിമതി കേസുകള്‍ ഉളളതുകൊണ്ട് ജോസഫിനെ മുന്നണിയിലെടുക്കുക്കാന് പാടില്ലെന്നാണ ് യു.ഡി.എഫിലെ വിശുദ്ധന്മാര് പറയുന്നത്. യു.ഡി.എഫില് ഉള്ള എല്ലാ നേതാക്കന്മാരും അഴിമതി വിമുക്തരായതുകൊണ്ട്, ഈ വാദം വളരെ പ്രസക്തമാണ ്.
രണ്ടു പേരും പെണ്ണുകേസില്‍ പ്രതികളായതുകൊണ്ട് കുഞ്ഞാലിക്കുട്ടി സാഹിബിന ് മാത്രമാണ ് ജോസഫിനോട് മനസ്സലിവുണ്ടായത്. പെണ്ണുകേസില് നിന്ന് തലയൂരണമെങ്കില് അനുഭവിക്കേണ്ടി വരുന്ന പങ്കപ്പാടുകള്‍ സാഹിബിന ് നന്നായി അറിയാം. അതുകൊണ്ടാണ ് സാഹിബ് മദ്ധ്യസ്ഥന്റെ വേഷം കെട്ടാന് തീരുമാനിച്ചത്. അല്ലാതെ യൂത്തന്മാര് ആരോപിക്കുന്നതുപോലെ, രണ്ടുപേര്ക്കും ഒരുമുന്നണിയായി പൂര് വ്വാധികം ശക്തിയോടെ പീഠനം നടത്താന് വേണ്ടിയല്ല.
കോണ്ഗ്രസ്സിലെ പ്രമുഖ പീഠക നേതാവ് ഉണ്ണിത്താന് ഇക്കാര്യത്തില് മൌനം പാലിക്കുന്നത് ശ്രദ്ധേയമാണ ്. ജോസഫ് കൂടി വന്നാല് അദ്ദേഹത്തിന ് ശിഷ്യപ്പെട്ട് പീഠനത്തിന്റെ ആധുനിക സങ്കേതങ്ങള് ഹൃദ്ധിസ്ഥമാക്കാന് കാത്തിരിക്കുകയാണ ് ഉണ്ണിത്താനെന്ന് ഈ രംഗത്തെ കുലഗുരുവായ കുര്യന് പറയുന്നു.
ഇതെല്ലാം കണ്ട് ഒരാള് മാത്രം നിശബ്ദനായി ചിരിക്കുന്നു. സാക്ഷാല്‍ കെ.മുരളീധരന്. ഈ മുരളീധരന് കെ.പി.സി.സി പ്രസിഡന്റായിരുന്ന കാലത്താണ ് അത്യാവശ്യത്തിന ് വെള്ളം കിട്ടാതെ ഇന്ദിരാഭവനിലെ ജീവനക്കാരോട് ചൂടായതെന്ന് ഉണ്ണിത്താന് ആരോപിച്ചിരുന്ന കാര്യം മറക്കരുത്. മുരളീധരനെതിരെ ആരോപണം ഉന്നയിച്ച അതേ ഉണ്ണിത്താന് തന്നെ അതേ ആരോപണങ്ങളില്‍ കുടങ്ങി. ഉണ്ണിത്താനെ, കൊടുത്താല്‍ മഞ്ചേരിയിലും കിട്ടും.
തനിക്ക് മൂന്നുരൂപ മെംബര്ഷിപ്പ് ചോദിച്ചിട്ട് തരാതിരുന്ന കോണ്ഗ്രസ്സുകാര് ഇപ്പോള് ജോസഫിനെ ചുമക്കാന് പാടുപെടുന്നത് കാണുന്പോള് മുരളീധരന്റെ സന്തോഷം ഇരട്ടിക്കുകയാണ ്.
മാണി-ജോസഫ് നാടകത്തിന്റെ സ്വാഭാവിക പരിണിതി സുവ്യക്തമാണ ്. അത് ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില് ജോസഫിനെ ആഘോഷപൂര് വ്വം യു.ഡി.എഫിലെടുക്കും. ഭരണം കിട്ടിയാല് മന്ത്രിയുമാക്കും.കൈവശമുള്ള സീറ്റ് വിട്ടുകൊടുക്കുന്നതൊഴികെ മറ്റൊന്നും കോണ്ഗ്രസ്സിനെ ബാധിക്കാറില്ല.
മനോരമയാണ ് കോണ്ഗ്രസ്സിന്റെ നയങ്ങള്‍ തീരുമാനിക്കുന്നത്. ഇന്നലെ വരെ മനോരമ ജോസഫിനെ മുന്നണിയിലെടുക്കുന്നതിന ്എതിരായിരുന്നു.ഇന്ന് നിലപാട് മാറ്റി. ജോസഫിനെതിരെ വിജിലന്സ് അന്വേഷണം വരുമെന്ന് ഉറപ്പായതുകൊണ്ടാണത്. സി.പി.എമ്മിന്റെ ശത്രു മനോരമയുടെ മിത്രം എന്നതാണ ് തത്വം.
"കോണ്ഗ്രസ്സ് അയയുന്നു" എന്ന് ഇന്ന് മനോരമയുടെ ഒന്നാം പേജ് സ്റ്റോറി. വിജിലന്‍സ്സ് അന്വേഷണം രാഷ്ട്രീയപ്രേരിതമെന്ന് ചെന്നിത്തല പറഞ്ഞത് വളരെ പ്രധാന്യത്തോടെ അച്ചടിച്ചു. ജോസഫ് കളങ്കിതനാണെന്ന ചെന്നിതലയുടെ പരാമര്ശം മനോരമയിലില്ല. ദേശാഭിമാനിയിലാകട്ടെ അതു മാത്രമേ ഉള്ളൂ. രാഷ്ട്രീയ പ്രേരിതം മുക്കി. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്ന ഉമ്മന് ചാണ്ടിയുടെ വാക്കുകള് ഭൂതകണ്ണാടി വച്ചുനോക്കിയാല് മാത്രമേ മനോരമയില് കാണാന് കഴിയൂ.
മാത്തുക്കുട്ടിച്ചായനും പത്തുപുത്തനുമുണ്ടെങ്കില് ആര്ക്കും യു.ഡി.എഫിലെത്താമെന്നു സാരം. സന്ദര്ഭവശാല്‍ പറയട്ടെ, മാത്തുകുട്ടിച്ചായന് പണ്ട് ബോംബെയിലൂടെ ബലൂണ് വിറ്റ് നടന്നിരുന്നുവെന്ന് പി.എം മനോജ് ദേശാഭിമാനിയിലെഴുതിയത് സത്യമാണോ?അതോ കാശൊള്ളവനെ കാണുന്പോള്‍ ചൊറിയുന്ന ആ പഴയ കമ്മ്യൂണിസ്റ്റ് അസൂയയോ?
അതെന്തായാലും മാണിസാറിന്റെ കൂടാരത്തിലെത്തിയാല്‍ ജോസഫിന്റെ പത്തിതാഴും. പി.സി.ജോര്ജ്ജിനെ പോലെയുള്ള എത്ര കരിമൂര്ഖന്മാരെയാണ ് മാണിസാറ് മാമ്മോദ്ദീസാ മുക്കി കുഞ്ഞാടുകളാക്കിയിരിക്കുന്നത്. മലയോരകര്ഷകരെ ഉദ്ദരിക്കാന് വേണ്ടി മാത്രം ജന്മമെടുത്ത പുണ്യവാളനാണ ് മാണി സാറ്. വീണ്ടും പിരിയുന്നത് വരെ മാണിക്കും ജോസഫിനും അത്മശാന്തി നേരുന്നു.