Monday, March 29, 2010

മരണ മുഖത്തുനിന്നൊരു കുറിപ്പ്




മരണ മുഖത്തു നിന്നാണ ് ഈ കുറിപ്പ് . ഇവിടെ മദ്യത്തിനും മരണത്തിനും ഒരേ ഗന്ധം . സ്റ്റാന്‍ഡില് തൂക്കിയിട്ട പ്ലാസ്റ്റിക്ക് കുപ്പിയില് നിന്ന് മഞ്ഞ നിറമുള്ള ദ്രാവകം കൈത്തണ്ടിലേക്ക് ഇറ്റ് വീണുകൊണ്ടിരുന്നു.
ജീവന്റെയും മരണത്തിന്റെയും തുലാസില് തൂങ്ങിയ ഒന്പതു നാളുകള്. നേര്‍ത്തുവരുന്ന ജീവന്റെ തുടിപ്പുകള് കൌതുകത്തോടെ ശ്രവിക്കുന്ന ഡോക്ടറുടെ മുഖത്ത് ദൈവീകമായ കരുണയുടെ കണിക തേടുന്ന നിമിഷങ്ങള്. ചുറ്റും വെള്ള വസ്ത്രങ്ങളണിഞ്ഞ മാലാഖമാര്.
മറ്റൊന്നിനും പകരം നല്‍കാനാവാത്ത ജീവന്റെ അമൂല്യത. ഇതിനുമുന്പൊരിക്കലും ജീവിതത്തെ ഞാന് ഇത്ര മോഹിച്ചിട്ടില്ല. ഒരു നിമിഷാര്‍ദ്ധത്തില് ഉടഞ്ഞു പോയേക്കാവുന്ന പളുങ്കുപാത്രത്തിന്റെ നിസ്സാരത ഓര്‍മ്മിപ്പിച്ചു കൊണ്ട്, അപാരമായ കാരുണ്യത്തോടെ സൃഷ്ടിയുടെ ആ മഹാവൈദ്യന് എന്റെ മരണകിടക്ക മാറ്റി വിരിച്ചു.

ജീവിതം ദൂര്ത്തടിക്കുന്പോള്, ഇരുളിന്റെ ഗഹ്വരത്തിലേക്കുള്ള ഒരു വാതില് ഇനി അടക്കാനാവാത്ത വിധം തുറന്നിടുകയാണെന്ന ഓര്മ്മ പെടുത്തലോടെ....

വെളുത്ത വിരിയിട്ട ആശുപത്രികിടക്കയില് തളര്ന്നു കിടക്കുന്പോളാണ ് വ്യര്ത്ഥദിനങ്ങളുടെ ഓര്മ്മ നെഞ്ചു പിളര്ക്കുന്നത്.
കരളിനെ കാര്‍ന്നു തിന്നുന്ന രോഗവുമായി ഞാന് ഒളിച്ചു കളിനടത്തുകയായിരുന്നു. ജീവിതത്തോട് വലിച്ചുമുറുക്കുന്ന ബന്ധങ്ങളാണ ് ആശുപത്രികിടക്കയിലെ അവസാനമില്ലാത്ത വേദന. ആ നിമിഷങ്ങളുമായി തുലനം ചെയ്യുന്പോള് മറ്റെല്ലാം നിരര്‍ത്ഥകമാകുന്നു.

നന്ദി. സന്ദര്ശിച്ചവര്ക്ക്, സ്നേഹിച്ചവര്ക്ക്, നന്മ ആഗ്രഹിച്ചവര്ക്ക്, കപടമില്ലാത്ത രോഷത്തിന്റെ വാക്കുകളില് പൊട്ടിതെറിച്ചവര്ക്ക്, തോരാത്ത കണ്ണീരുമായി കാവലിരുന്ന അമ്മക്ക്, ജേഷ്ഠനെയോര്ത്ത് പിടഞ്ഞ അനിയന ്,നൊന്തുകരഞ്ഞ മകള്ക്ക്, പിന്നെ നിലക്കാത്ത നിലവിളിയുമായി ഹൃദയത്തോട് ചേര്ന്ന് നിന്നുകൊണ്ട്, നമുക്ക് നമ്മളേയുള്ളൂവെന്നോര്പ്പിച്ച നിനക്ക്......

Tuesday, March 9, 2010

സുമംഗലി


ഒരേ മണ്ണുകൊണ്ട്
നീയും ഞാനും സൃഷിടിക്കപ്പെട്ടു.
പ്രാണന്‍കിട്ടിയ നാള്‍മുതല്‍
നമ്മുടെ രക്തം ഒരുകൊച്ചരുവിപോലെ
ഒന്നിച്ചൊഴുകി.
നമ്മുടെ പട്ടങ്ങള്‍
ഒരേ ഉയരത്തില്‍ പറന്നു.
കളിവള്ളങ്ങള്‍
ഒരേ വേഗത്തില്‍ തുഴഞ്ഞൂ.

കടലാസ് തത്തകള്‍ പറഞ്ഞു;
നമ്മള്‍ വേഗം വളരുമെന്ന്;
വീടുവെച്ച് വേളി കഴിക്കുമെന്ന്.

ഒഴുകിപ്പോയ പുഴയും
കീറിപ്പോയ കടലാസ് തത്തകളും
ഇന്ന് സാക്ഷികളല്ല.

കുട്ടിക്കാലം നദിതീരത്തേക്ക്
കൌമാരം തമോഭരത്തിലേക്ക് .

മനസ്സില്‍ പെട്ടെന്ന് വെളിച്ചം പൊലിഞ്ഞുപോയ
ഒരു ദിവസം
ഞാനൊരു കുപ്പിവള പൊട്ടിച്ചു.
ആ വളപ്പൊട്ട് മുറിഞ്ഞ ഒരു ഞരമ്പാണ്.

നമ്മള്‍ വെള്ളം തേകിയ നീര്‍മാതളം പട്ടുപോയ്‌.
നീയറിഞ്ഞോ
നമ്മുടെ മയില്‍പ്പീലി പെറ്റു
നൂറ്റൊന്നു കുഞുങള്‍.

Monday, March 8, 2010

വനിതാബില്ലും യാദവന്മാരും



ഇന്ത്യ തലകുനിക്കുന്നു; അപമാനഭാരത്താല്‍.
മൂന്നു യാദവന്മാരാണ ് വനിതാ സംവരണ ബില്ലിനെതിരെ പ്രധാനമായും പ്രക്ഷോഭം തുടങ്ങിയിരിക്കുന്നത്.
ശരത് യാദവ്, മുലായം സിംങ്ങ് യാദവ്, ലല്ലു പ്രസാദ് യാദവ് എന്നീ യാദവന്മാര് എന്തിനാണ ് ബില്ലിനെ എതിര്ക്കുന്നത്?
കാരണം ഒന്നേയുള്ളൂ: അവര് പുരുഷന്മാരാണ ്. സ്ത്രീകള്ക്ക് തുല്യ അവകാശം നല്കുന്നത് യാദവന്മാരുടെ മെയില് ഷോവനിസത്തിന ് ഉള്കൊള്ളാവുന്നതിനുമപ്പുറമാണ ്.

സ്ത്രീകള്ക്ക് നിയമനിര്മ്മാണ സഭകളില് നിര്ണ്ണായക സ്വാധിനം ലഭിച്ചാല്,തങ്ങളുടെ കുംഭകോണങ്ങളുടെ സുഗമമായ നടത്തിപ്പിന ് വിഘാതമുണ്ടായേക്കുമെന്നണ ് അവരുടെ പ്രധാന ഭയം. 33 % സീറ്റുകള് സ്ത്രീകള്ക്ക് മാറ്റിവച്ചാല് ഈ പാര്ട്ടികളെ താങ്ങി നിര്ത്തുന്ന പുരുഷ പ്രജകള്ക്ക് എവിടെനിന്ന് സീറ്റ് നല്കുമെന്നത് രണ്ടാമത്തെ ഭയം.
ബി.എസ്.പിയുടെ എതിര്പ്പിന ് പക്ഷെ ന്യായമായ കാരണമുണ്ട്. പ്രധാനമന്ത്രിയാകാന് കുപ്പായം തയ്പിച്ച് കാത്തിരിക്കുന്ന മായാവതി അജയ്യയായി വാഴുന്പോള് പെണ്ണുങ്ങളെല്ലാം കൂടെ നിയമസഭയിലേക്ക് ഇരച്ചുകയറിയാല്? അവര്ക്കിടയില് നിന്ന് കൊള്ളാവുന്ന ഒരു നേതാവ് ഉയര്ന്നു വന്നാല്? പ്രതിമാ നിര്മ്മാണം മുതല് താജ് അഴിമതി വരെ ഒരുപിടി കാര്യങ്ങളുണ്ട് മായാവതിക്ക് ശ്രദ്ധിക്കാന്. അതിനിടയിലാണ ് ഒരു സംവരണ ബില്ല്!!!!

സ്ത്രീകള് രാജ്യം ഭരിക്കാനൊന്നുമായിട്ടില്ലെന്ന് ലല്ലു പറയുന്നത് സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിലാണ ്. കുറെകാലം സ്വന്തം ഭാര്യ റാബറി ദേവിയെ മുഖ്യമന്ത്രി കസേരയില് ഇരുത്തി നോക്കിയതാണ ്. ഫയല് കാണുന്പോള് അവര്ക്ക് ദേഷ്യം വരും. ഭരണമെന്നൊക്കെ പറയുന്നത് ഈ പെണ്ണുങ്ങള്ക്ക് പറഞ്ഞിട്ടുള്ള പണിയല്ലെന്ന് ലാല്ലു പറയുന്നത് അതുകൊണ്ടാണ ്.

ഒന്നര ദശാബ്ദമായി വനിതാ സംവരണ ബില്ലിട്ട് തട്ടികളിക്കാന് തുടങ്ങിയിട്ട്. വനിതാ സംവരണത്തെ പറ്റി പ്രസംഗങ്ങള് നടത്തുന്നതിന ് ഒരു പാര്‍ട്ടിക്കും ബുദ്ധിമുട്ടില്ല. പക്ഷെ കാര്യത്തോടടുക്കുന്പോഴാണ ് രാഷ്ട്രീയക്കാരന്റെ തനിനിറം പുറത്തു വരുന്നത്. മുടന്തന് ന്യായങ്ങള് നിരത്തി ബില്ല് മുടക്കുന്ന കാര്യത്തില് എല്ലാവരും ഒറ്റകെട്ടാണ ്. സ്ത്രീകള് തുല്യത നേടുന്നത് അവര്ക്ക് സങ്കല്പ്പിക്കാനാവുന്നില്ല.
സോണിയാ ഗാന്ധിയുടെ സംതൃപ്തിയിലാണ ് മന്മോഹന് സിംഗിന്റെ കസേരകാലുകള് ഉറപ്പിച്ചിരിക്കുന്നത്.അതുകൊണ്ട് ബില്ലു നടപ്പാക്കാന് അദ്ദേഹം നിര്ബന്ധിതനായി.രാജ്യത്തൊട്ടാകെ അതിന ് കൈയ്യടിയും ലഭിച്ചു.അതുകൊണ്ട് തന്നെ മറ്റു പാര്ട്ടികള്ക്ക് അതിനെ എതിര്ക്കാനും കഴിഞ്ഞില്ല. ഇതൊക്കെയാണ ് യാഥാര്ത്ഥ്യം. അല്ലാതെ നമ്മുടെ പെണ്ശിങ്കങ്ങള് വിചാരിക്കും പോലെ മന്മോഹന് ജി യ്ക്ക് ഒരു സുപ്രഭാത ത്തില് അവരോട് പ്രണയമുദിച്ചതൊന്നുമല്ല.

ഇന്ന ് ഇന്ത്യയുടെ ദിനമായിരുന്നു. സ്ത്രീയുടെ അഭിമാനത്തെ വാനോളമുയര്ത്തികൊണ്ട് ലോകത്തിന ് മുന്പില് ഇന്ത്യ തലയുയര്ത്തി നില്ക്കുമായിരുന്നു. അതാണ ് നാണമില്ലാത്ത സ്ത്രീ വിദ്വേഷം പ്രകടിപ്പിച്ചുകൊണ്ട് യാദവന്മാര് തകര്ത്തെറിഞ്ഞത്. ബില്ല് പാസ്സായാല് പോലും യാദവന്മാരുടെ പ്രവര്ത്തി ദയാരഹിതമായ വസ്ത്രാക്ഷേപമായി ചരിത്രത്തില് അവശേഷിക്കും.

സ്ത്രീയെ അടിമയായി കാണാനുള്ള പുരുഷന്റെ അധമമനസ്ഥിതിക്ക് നൂറ്റാണ്ടുകളുടെ പാരന്പര്യമുണ്ട്. ഒരു സുപ്രഭാതത്തില് അത് മാറ്റിയെഴുതാനാവില്ല. മതങ്ങളാണ ് ഇക്കാര്യത്തില് പ്രധാന ചിന്താധാരകള് രൂപപ്പെടുത്തിയത്. സ്ത്രീക്ക് തുല്യത നല്കണമെന്ന് അവകാശപ്പെടുന്ന മതങ്ങളേതുമില്ല. അവളെ അംഗീകരിക്കാന് അവളുടെ കഴിവുകളറിയാന് പുരുഷന് മടിക്കുന്നതും അതുകൊണ്ട് തന്നെ.വനിതാ ബില്ലിനെ എതിര്ക്കുന്ന യാദവന്മാരുടെ മനസ്സിന്റെ ഇരുളറകളില് നിന്ന് അവരറിയാതെ വെളിപ്പെട്ടുവരുന്ന സത്യവും ഇതാണ ്.

Sunday, March 7, 2010

നാണക്കേടിന്റെ ഓസ്ക്കാര്






ദയാരഹിതമായ പക്ഷപാദിത്വത്തിന്റെ ദ്വയാര്ത്ഥമാണ ് ഓസ്ക്കാര്. അമേരിക്കകാരന്റെ അഹങ്കാരം ലോകമനസ്സാക്ഷിയെ വഞ്ചിക്കുന്നതിന്റെയും വര്ണ്ണവെറിയുടെയും ക്രൂരമായ കെട്ടു കാഴ്ചയാണത്. ലോകമെന്പാടുമുള്ള ഏതൊരു ചലചിത്ര പ്രവര്ത്തകന്റെയും കൊതിപ്പിക്കുന്ന സ്വപനമാണ ് ഓസ്ക്കാര്. എന്നിട്ടും അര്ഹമായ ഒട്ടേറെ ചിത്രങ്ങളേയും അതിന്റെ പ്രവര്ത്തകരേയും ഓസ്ക്കാര് അവഗണിച്ചു.
അവാര്ഡ് പ്രഖ്യാപനത്തിലെ പക്ഷപാദിത്വത്തില് പ്രതിഷേധിച്ചു കൊണ്ട് 1960-ല് ഓസ്ക്കാര് കമ്മറ്റി ചെയര് മാനായിരുന്ന ഗ്രഗറി പെക്ക് രാജിവച്ചതോടെയാണ ് , ഓസ്ക്കാറിന്റെ പിന്നാന്പുറ കഥകള് ലോകം അറിഞ്ഞു തുടങ്ങിയത്.
സത്യജിത് റേയുടെ ചിത്രങ്ങളായ അപ്പു ത്രയമോ, ചാരുലതയോ എന്തുകൊണ്ട് ഓസ്ക്കാറിന്റെ പരിഗണനക്ക് പോലുമെത്തുന്നില്ല എന്ന് അദ്ദേഹം അത്ഭുതപ്പെട്ടു.ഗാന്ധിയുടെ സംവിധായകനായ സര് റിച്ചാര്ഡ് ആറ്റന്ബറോ ഒരിക്കല് പറഞ്ഞു : " ഗാന്ധിയെക്കാള് എത്രയോ മേന്മയേറിയ ചിത്രമായിരുന്നു ക്രൈ ഫ്രീഡം. എന്നിട്ടും അതിന ് എന്തുകൊണ്ട് അവാര്ഡ് ലഭിച്ചില്ല എന്നത് ഇന്നും എന്നെ അത്ഭുതപ്പെടുത്തുന്നു ".
വര്ണ്ണവിവേചനമാണ ് ഓസ്ക്കാറിന്റെ പ്രഭ കെടുത്തുന്ന മറ്റൊരു ആരോപണം.ടു സാര് വിത്ത് ലൌ എന്ന ചിത്രത്തിലെ ഉജ്വല അഭിനയം കൊണ്ട് ചലചിത്രത്തിന്റെ ലോകമനസ്സ് കീഴടക്കിയ സിഡ്നി പോയിറ്റിയറാണ ് ഓസ്ക്കാറിലെ വര്ണ്ണവെറിയുടെ ഏറ്റവും ദാരുണമായ ഇര. നാടകീയതകളിലൂടെ അവസാനനിമിഷം പോയിറ്റിയറിന ് ഏറ്റവും നല്ലനടനുള്ള അവാര്ഡ് നഷ്ടപ്പെടുകയായിരുന്നു. പോയിറ്റിയര് അവാര്ഡിന ് അര്ഹനല്ലെങ്കില് ഞാന് ഉള്പ്പെടെ അവാര്ഡ് നേടിയവരാരും അതിന ് അര്ഹരല്ലെന്നാണ ് പ്രമുഖ നടി ഇന്ഗ്രിഡ് ബര്ഗ് മാന് പറഞ്ഞത്.
ഇടതുപക്ഷ ചായ് വുള്ള ചിത്രങ്ങളോട് ഓസ്ക്കാര് എന്നും മുഖം തിരിഞ്ഞു നിന്നിട്ടേയള്ളൂ. അമേരിക്കന് ഭരണകൂടത്തിന്റെ നയങ്ങള്ക്ക് അനുസരണക്കേടിന്റെ പ്രതിഷേധമുയര്ത്തിയവരാരും ഓസ്ക്കാറിന്റെ പടിപ്പുര കണ്ടിട്ടില്ല. സത്യജിത് റേ, കുറസോവ,ബര്ഗ്മെന് തുടങ്ങിയവര് അനഭിമതരായത് അതുകൊണ്ടാണ ്.
വ്രണിതമായ ജീവിതാവസ്ഥകള് അനാവരണം ചെയ്യുന്ന ചിത്രങ്ങള് ഓസ്ക്കാറില് തള്ളപ്പെടാന് തുടങ്ങിയത് 80' കള് മുതലാണ ് . ജീവിതത്തിലേക്ക് തുറന്നുപിടിച്ച ക്യാമറ കണ്ണുകള് എന്നും അമേരിക്കക്കാരന്റെ ഉറക്കം കെടുത്തിയിരുന്നു. അതിമാനുഷിക ചിത്രങ്ങളും സയന്സ് ഫിക്ഷനുകളും ഹോളീവുഡിന ് പ്രീയപ്പെട്ടതാണ ്. സര് അലന് പാര്ക്കറുടെ മിസ്സിസിപ്പി ബേണിംഗ്, കം സീ ദ പാരഡൈസ്, സ്പില് ബര്ഗ്ഗിന്റെ അംസാദ്, കളര് പര്പ്പിള് ,ഷിന്ഡ് ലേഴ്സ് ലിസ്റ്റ് തുടങ്ങിയ അപൂര് വ്വം ചിത്രങ്ങള് ഉണ്ടെന്ന വസ്തുത മറക്കുന്നില്ല. പക്ഷെ അവയുടെ സംഖ്യ തീരെ കുറവാണ ്.

82- മത് ഓസ്ക്കാറിന്റെ ഫലപ്രഖ്യാപനം അല്പ്പസമയത്തിനകം ആരംഭിക്കും. ദ ഹര്ട്ട് ലോക്കര്, അവതാര് എന്നീ ചിത്രങ്ങളാണ ് ഓസ്ക്കാറിന്റെ അവസാന ഘട്ടത്തില് മത്സരിക്കുന്നത്. വിമര്ശകരുടെ മുക്തഖണ്ഡമായ പ്രശംസ നേടിയ ചിത്രമാണ ് ദ ഹര്ട്ട് ലോക്കര്. ബോക്സ് ഓഫീസില് സുനാമിയായി മാറിയ അവതാര് ദൃശ്യവിസ്ഫോടനത്തിന്റെ നിറകാഴ്ചയാണ ്.
ഈ രണ്ടു ചിത്രങ്ങളോടും എനിക്ക് താത്പര്യമില്ല. ഇറാക്കില് യുദ്ധത്തിന ് പോയ അമേരിക്കന് പട്ടാളക്കാരുടെ കഥയാണ ് ദ ഹര്ട്ട് ലോക്കര് പറയുന്നത്. ഇറാക്കിന്റെ മണ്ണിലൂടെ ചോരപുഴയൊഴിക്കിയ അമേരിക്കകാരന ് എത്രമാത്രം സത്യസദ്ധതയോടെ ആ കഥ പറയാനാവും? കലാമേന്മകൊണ്ട് മാത്രമാണ ് ആ ചിത്രം വിമര്ശകരുടെ പ്രശംസ പിടിച്ചു പറ്റിയത്. കുത്തികൊന്നവനെ പുഷ്പങ്ങള് കൊണ്ട് അലങ്കരിച്ച് കിടത്തിയിരിക്കുന്നതു പോലെ. അമേരിക്കന് പട്ടാളക്കാര് നന്മയുടെ ആള്രൂപങ്ങളും ഇറാക്കി കലാപകാരികള് തിന്മയുടെ പ്രവാചകന്മാരുമായാണ ് ചിത്രത്തില് പ്രത്യക്ഷപ്പെടുന്നത്. അമേരിക്കന് വലതുപക്ഷ പ്രഭുത്വത്തിന ് ഈ ചിത്രം ഇഷ്ടപ്പെട്ടതില് എന്ത് അത്ഭുതം?
ഒരു വെള്ളക്കാരന്റെ അവതാരം ലോകത്തെ രക്ഷിക്കുന്നതിന്റെ കഥകാണാന് ഒരിക്കലൂടെ നമ്മള് നിര്ബന്ധിതരായി. ഇതില് ഏതു ചിത്രത്തിന ് അവാര്ഡ് ലഭിച്ചാലും അത് കുടുംബത്തിരിക്കും. ദ ഹര്ട്ട് ലോക്കറിന്റെ സംവിധായക കാതറിന് ബിഗ് ലോ കുറെകാലം അവതാറിന്റെ സംവിധായകനായ ജെയിംസ് കാമറൂണിന്റെ ഭാര്യയായിരുന്നു. എങ്ങിനെയുണ്ട് അമേരിക്കകാരന്റെ ബുദ്ധി !!!!

Friday, March 5, 2010

മാര്ച്ച്

മനസ്സില് ഇലപൊഴിയും കാലത്തിന്റെ കാറ്റ് വീശുന്നു.
പ്രണയ നൊന്പരങ്ങളുടെ ഋതു, വിരഹത്തിന്റെയും
പ്രണയത്തിനൊരു കാലം,വിരഹത്തിനും
വേര്പാടിന്റെ വേദനയറിഞ്ഞ് കാന്പസിന്റെ ഹൃദയം
കണ്ണീരു പടര്ന്ന് ചുവര് ചിത്രങ്ങളുടെ ആകൃതി മാറിയിരിക്കുന്നു.
പുസ്തകതാളിലൊളിപ്പിച്ച തുണ്ട് കടലാസിലെ പ്രണയാക്ഷരങ്ങള്
അവ മോഹങ്ങളുടെ ചിറകുകള് കടമെടുത്തു.
മാര്ച്ച് പനിയായി പൊള്ളുന്നു.
രാത്രിയെ വായിക്കാന് ഞാന് പഠിച്ചു.
മഞ്ഞുകാലം കാണാന് ദൂരേക്ക് യാത്ര ചെയ്തു.
നീ തന്ന റോസാപുഷ്പത്തെ ഞാന് ചുംബനങ്ങള് കൊണ്ട് വിവര്ണ്ണമാക്കി.
നിന്റെ മുടിയിഴകളില് മഞ്ഞിന് കണങ്ങള് പറ്റി നിന്നിരുന്നു.
ഒരു ദൂരെയാത്രക്ക് നീ തയ്യാറല്ലായിരുന്നു.
പുറത്ത് തീകാറ്റുകള് ചുരമാന്തി നിന്ന സായാഹനത്തില് നീ തനിച്ച് യാത്രയായി.
കാറ്റിനെ കൈകുന്പിളില് അടക്കാന് ശ്രമിച്ച വിഡ്ഡിയെന്ന് സുഹൃത്ത് പരിഹസിച്ചു
ഏപ്രിലാണ ് ഏറ്റവും ക്രൂരമാസമെന്നഴുതിയത് ടി.എസ്. എലിയറ്റാണ ്.
മാര്ച്ച് അതിന്റെ മുന്നോടിയാണ ്.