Monday, April 12, 2010

നാരായണമൂര്ത്തിയുടെ പ്രണയ കഥ; ചില വിവാഹ ചിന്തകളും




ഇന്ത്യന് ബില് ഗേറ്റ്സ് എന്നു വിളിക്കാവുന്ന നാരായണ മൂര്‍ത്തിയുടെ രസകരമായ പ്രണയ കഥ.അദ്ദേഹത്തിന്റെ ഭാര്യ സുധാ മൂര്‍ത്തിയുടെ ആത്മകഥയില് നിന്ന് വിവര്ത്തനം ചെയ്തത്.

പൂനെയില്‍ വച്ചാണ ് നാരായണ മൂര്‍ത്തിയെ ഞാന് ആദ്യമായി കാണുന്നത്. വിപ്രോയുടെ ഇപ്പോഴത്തെ തലവനായ പ്രസന്നയാണ ് ഞങ്ങളെ പരിചയപ്പെടുത്തിയത്. പ്രസന്നയും അന്ന് എന്നോടൊപ്പം ടെല്‍കോയില്‍ ട്രയിനിയായിരുന്നു. പ്രസന്ന എനിക്ക് തന്നിരുന്ന പുസ്തകങ്ങളിലെല്ലാം മൂര്‍ത്തിയുടെ പേരുണ്ടായിരുന്നു. അതുകൊണ്ട് എനിക്ക് അദ്ദേഹത്തെ പറ്റി ഒരു മുന് ധാരണയുണ്ടായിരുന്നു. പക്ഷെ പ്രതീക്ഷക്കു വിരുദ്ധമായി കണ്ണട ധരിച്ച, നാണം കുണുങ്ങിയായ, ഒരു അന്തര് മുഖനായിരുന്നു മൂര്‍ത്തി. അദ്ദേഹം ഞങ്ങളെ ഡിന്നറിന ് ക്ഷണിച്ചപ്പോള് ഞാന് അത്ഭുതപ്പെട്ടു പോയി. ഈ യുവാവ് വളരെ പെട്ടെന്ന് നീങ്ങുന്നതായി എനിക്ക് തോന്നി. ഞാന് അദ്ദേഹത്തിന്റെ ക്ഷണം നിരസ്സിച്ചു. കാരണം ആ സംഘത്തിലെ ഏക പെണ്കുട്ടി ഞാന് മാത്രമായിരുന്നു. പക്ഷെ മൂര്ത്തി നിര്ബന്ധിച്ചപ്പോള്‍ പിറ്റേന്ന് 7.30ന ് ഗ്രീന് ഫീല്‍ഡ് ഹോട്ടലില് ഡിന്നറിന ് കണ്ടുമുട്ടാമെന്ന് എല്ലാവരും സമ്മതിച്ചു.

ഹോട്ടലിന ് സമീപമുള്ള തയ്യല്‍കടയില്‍ പോകേണ്ടിയിരുന്നതുകൊണ്ട് ഞാന് ഏഴുമണിക്ക് തന്നെ അവിടെയെത്തി. ഞാന് എന്താണ ് കണ്ടെത്?ഏഴുമണിക്ക് മൂര്ത്തി ഹോട്ടലിന ് മുന്പില് കാത്തു നില്‍ക്കുന്നു........

താമസിയാതെ തന്നെ ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളായി. ഞങ്ങളുടെ സംഭാഷണമത്രയും വിദേശ രാജ്യങ്ങളിലെ മൂര്ത്തിയുടെ അനുഭവങ്ങളെ പറ്റിയും അദ്ദേഹം വായിച്ച പുസ്തകങ്ങളെ പറ്റിയുമായിരുന്നു. എന്നോട് താത്പര്യമുള്ളതിനാല്‍ മൂര്ത്തി എന്നില് മതിപ്പുളവാക്കാന് ശ്രമിക്കുകയാണെന്നാണ ് സുഹൃത്തുക്കള് പറഞ്ഞത്. അവരുടെ അഭിപ്രയത്തെ ഞാന് എതിര്ത്തുകൊണ്ടിരുന്നു, ചില കാര്യങ്ങള്‍ വ്യക്തിപരമായി സംസാരിക്കാനുണ്ടെന്ന് മൂര്ത്തി പറയുന്നതു വരെ. അദ്ദേഹത്തിന ് സംസാരിക്കാനുള്ളത് എന്താണെന്ന് എനിക്കറിയാമായിരുന്നു. അദ്ദേഹം പറഞ്ഞു: എനിക്ക് 5'4" പൊക്കമുണ്ട്.ഇടത്തരം കുടുംബത്തിലാണ ് ഞാന് ജനിച്ചത്. ജീവിതത്തിലൊരിക്കലും ഒരു സന്പന്നനാകാന് എനിക്ക് കഴിയില്ല. നിനക്ക് സന്പത്ത് നല്‍കാനും കഴിയില്ല. നീ സുന്ദരിയും ബുന്ധിമതിയും പ്രസാദമുള്ളവളുമാണ ്. ആഗ്രഹിക്കുന്ന ആരേയും നിനക്ക് ലഭിക്കും. എങ്കിലും നീ എന്നെ വിവഹം കഴിക്കുമോ?

ഉത്തരം നല്‍കാന് കുറച്ചു സമയം വേണമെന്ന് ഞാന് പറഞ്ഞു.

രാഷ്ട്രീയക്കാരനാകാനാഗ്രഹിക്കുന്ന (പ്രത്യേകിച്ച് കമ്മ്യൂണിസ്റ്റ്),സ്ഥിര ജോലിയില്ലാത്ത, അനാഥാലയങ്ങള് സ്ഥാപിക്കാന് ഉദ്ദേശിക്കുന്ന....... ഒരാളെ വിവാഹം കഴിക്കാന് എന്റെ പിതാവ് സമ്മതിക്കുമായിരുന്നില്ല.
ഞങ്ങള്‍ ഹ്ലൂഗ്ലിയിലേക്ക് മാറിയപ്പോഴാണ ് മൂര്ത്തിയുടെ വിവാഹാലോചനയെ പറ്റി ഞാന് മാതാപിതാക്കളോട് പറഞ്ഞത്. മൂര്ത്തി കര്ണ്ണാടകയില് നിന്നുള്ള നല്ലകുടുംബത്തില്‍ പിറന്ന ബുദ്ധിമാനയതുകൊണ്ട് അമ്മ സമ്മതിച്ചു.പക്ഷെ അദ്ദേഹത്തിന്റെ ജോലിയെന്താണ ് ? എത്രയാണ ് ശബളം? വിദ്യാഭ്യാസ യോഗ്യതയെന്ത്? തുടങ്ങിയ കാര്യങ്ങളെ പറ്റിയെല്ലാം പിതാവ് അന്വേഷിച്ചു. ആ സമയത്ത് മൂര്ത്തി റിസര്ച്ച് അസിസ്റ്റന്റായി ജോലിചെയ്യുകയായിരുന്നു,എന്നെക്കാള് കുറഞ്ഞ ശബളത്തിന ് .
പുറത്തു പോകുന്പോഴെല്ലാം സ്വന്തം ബില്ലു കൊടുക്കാനുള്ള പണം മാത്രമേ മൂര്ത്തിയുടെ കയ്യില് ഉണ്ടായിരുന്നുള്ളൂ.
പൂനെയില് വച്ച് ഒരുദിവസം രാവിലെ കൃത്യം 10 മണിക്ക് മൂര്ത്തിയെ കാണാമെന്ന് എന്റെ മാതാപിതാക്കള് സമ്മതിച്ചു. പക്ഷെ മൂര്ത്തി വന്നില്ല.
12 മണിയായപ്പോള് ഒരു തിളങ്ങുന്ന ചുവന്ന ഷര്ട്ടിട്ട് മൂര്ത്തി എത്തി. അദ്ദേഹം ബോംബെയില് എതോ അത്യാവശ്യത്തിന ് പോയതായിരുന്നു.മടങ്ങുന്ന വഴി ട്രാഫിക്ക് ജാമില് പെട്ടു.അവിടെ നിന്ന് ഭാവി അമ്മായി അച്ഛനെ കാണാന് ഒരു ടാക്സി പിടിച്ച് ഓടി കിതച്ച് എത്തിയിരിക്കുകയാണ ്. അച്ഛന ് ഇഷ്ടമായില്ല.

ജീവിതത്തില് എന്താകാനാണ ് ആഗ്രഹമെന്ന് അച്ഛന് ചോദിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ സജീവപ്രവര്ത്തകനാകാനും അനാഥാലയും തുടങ്ങാനുമാണാഗ്രഹമെന്ന് മൂര്ത്തി മറുപടി പറഞ്ഞു.
അച്ഛന് വിധി പറഞ്ഞു: ഇല്ല. കമ്മ്യൂണിസ്റ്റാകാന് ആഗ്രഹിക്കുന്ന ഒരാളെ വിവാഹം കഴിക്കാന് എന്റെ മകളെ ഞാന് അനുവദിക്കില്ല. പ്രത്യേകിച്ച്, സ്വന്തം കുടുംബത്തെ സംരക്ഷിക്കുനുള്ള പണം പോലുമില്ലാതെ അനാഥാലയും തുടങ്ങാന് ആഗ്രഹിക്കുന്ന ഒരാളെ.
വിരോധാഭാസമെന്ന് പറയട്ടെ, 25 വര്ഷം മുന്പ് മൂര്ത്തി ആഗ്രഹിച്ചതു പോലെ, ഞാനിന്ന് ഒട്ടേറെ അനാഥാലയങ്ങള്‍ നടത്തുന്നുണ്ട്.

മുര്ത്തിയോട് എനിക്ക് പ്രേമം തുടങ്ങിയിരിക്കുന്നുവെന്ന് ഈ സമയത്താണ ് ഞാന് തിരിച്ചറിയുന്നത്. മൂര്ത്തിയെ വിവാഹം കഴിക്കാന് ഞാന് ആഗ്രഹിച്ചു, കാരണം അദ്ദേഹം സത്യസന്ധനായിരുന്നു. സ്വന്തം ജീവിതത്തിലെ പോരായാമകള് ചൂണ്ടികാട്ടിയാണ ് അദ്ദേഹം വിവാഹാഭ്യര്ത്ഥന നടത്തിയത്. അച്ഛന്റെ അംഗീകാരമില്ലാതെ മൂര്ത്തിയെ വിവാഹം കഴിക്കില്ലെന്ന് മാതാപിതാക്കള്ക്ക് ഞാന് വാക്കു കൊടുത്തു; ഒപ്പം മറ്റാരേയും വിവാഹം കഴിക്കില്ലെന്നും. മൂര്ത്തി ഒരു സ്ഥിരം ജോലിക്ക് ചേരുകയാണെങ്കില് വിവാഹത്തിന ് സമ്മതിക്കാമെന്ന ് അച്ഛന് പറഞ്ഞു. മൂര്ത്തി സമ്മതിച്ചില്ല. മറ്റൊരാളുടെ ആഗ്രഹപ്രകാരം ജീവിതത്തില് എന്തെങ്കിലും ചെയ്യാന് കഴിയില്ലെന്ന് മൂര്ത്തി പറഞ്ഞു. അങ്ങനെ എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് വ്യക്തികള്ക്കിടയില് ഞാന് കുഴങ്ങി.

ഈ അരക്ഷിതാവസ്ഥ മൂന്നു വര്ഷം നീണ്ടു നിന്നു. ഈ സമയത്ത് പൂനെയിലെ ഓരോ റസ്റ്റോറണ്ടുകളിലും സിനിമാശാലകളിലും ഞങ്ങള് കയറിയിറങ്ങി. അപ്പോഴൊന്നും മൂര്ത്തിയുടെ കയ്യില് പണമുണ്ടായിരുന്നില്ല. അദ്ദേഹത്തിന ് കാര്യമായ വരുമാനവും ഇല്ലായിരുന്നു. പക്ഷെ, ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും പ്രമുഖ കന്പനികളിലൊന്നായ ഇന്ഫോസിസിന്റെസ്ഥാപകനാണ ് മൂര്ത്തി.

മൂര്ത്തി എപ്പോഴും എന്നോട് കടം വാങ്ങുമായിരുന്നു.ഞങ്ങള് ഒന്നിച്ച് ഡിന്നറിന ് പോകുന്പോള്‍ മൂര്ത്തി പറയും: എന്റെ കയ്യില് പണമില്ല. എന്റെ ഷെയറുകൂടി നീ കൊടുക്കണം.ഞാന് പിന്നീട് തിരിച്ചു തരാം.മൂന്നു വര്ഷം മൂര്ത്തിയുടെ കടമെഴുതിയ നോട്ട് ബുക്ക് ഞാന് സൂക്ഷിച്ചു. അദ്ദേഹം ഒരിക്കലും കടം വാങ്ങിയ പണം തിരികെ തന്നില്ല. പിന്നീട്, വിവാഹത്തിന ് ശേഷം ഞാനതു കീറികളഞ്ഞു. 4000-രൂപയോളം മൂര്ത്തിയുടെ പക്കല് നിന്നും കിട്ടാനുണ്ട്. ഈ സമയത്താണ ് മൂര്ത്തി ജോലി ഉപേക്ഷിച്ച്, സ്വന്തമായി ചെറിയൊരു സോഫ്റ്റ് വെയര് ബിസ്സിനസ്സ് തുടങ്ങിയത്. അതോടെ അദ്ദേഹത്തിന്റെ ശബളം കൂടി ഞാന് നല്കേണ്ടി വന്നു.

1977-ല്‍ ബോംബെയിലുള്ള പഠാനി കംപ്യൂട്ടേഴ്സില് ജനറല് മാനേജരായി ജോലിക്ക് ചേരാന് മൂര്ത്തി തീരുമാനിച്ചു. പക്ഷെ ജോലിക്ക് ചേരുന്നതിന ് മുന്പ് വിവാഹം നടത്താന് അദ്ദേഹം ആഗ്രഹിച്ചു. മൂര്ത്തിക്ക് മാന്യമായ ഒരു ജോലി ലഭിച്ചതുകൊണ്ട് അച്ഛന് വിവാഹത്തിന ് സമ്മതിച്ചു.

1978 ഫെബ്രുവരി 10-ന ് ബാംഗ്ലൂരിലുള്ള മൂര്ത്തിയുടെ വീട്ടില് വച്ച് ഞങ്ങള്‍ വിവാഹിതരായി. ഞങ്ങളുടെ രണ്ടു കുടുംബാംഗങ്ങള്‍ മാത്രമേ വിവാഹത്തില് പങ്കെടുത്തുള്ളൂ. ജീവിത്തില് ആദ്യമായി അന്നാണ ് എനിക്ക് ഒരു സില്‍ക്ക് സാരി ലഭിച്ചത്. വിവാഹത്തിന ് മൊത്തം 800 രൂപ ചിലവായി. 400 രൂപ വീതം ഞങ്ങള് പങ്കിട്ടു..............

1981-ല്‍ ഇന്ഫോസിസ് ആരംഭിക്കാന് മൂര്ത്തി തീരുമാനിച്ചു. അദ്ദേഹത്തിന ് ഒരു സ്വപനമുണ്ടായിരുന്നു. പക്ഷെ മൂലധനമില്ലായിരുന്നു.മൂര്ത്തി ബിസ്സിനസ്സ് തുടങ്ങുന്നതില് എനിക്ക് ഭയമുണ്ടായിരുന്നു. ഞങ്ങള്‍ക്ക് രണ്ടു പേര്ക്കും ബിസ്സിനസ്സ് പാരന്പര്യമില്ലായിരുന്നു. കൂടാതെ ബോംബെയില് സ്ഥിര വരുമാനമുള്ള ജോലിചെയ്ത് ഞങ്ങള് സ്വസ്ഥമായി ജീവിക്കുകയായിരുന്നു. ജീവതം പ്രതിസന്ധിയിലാക്കാന് ഞാന് ആഗ്രഹിച്ചില്ല. എന്നാല് നിലവാരമുള്ള സോഫ്റ്റ് വെയറുകള് നിര്മ്മിക്കാന് മൂര്ത്തി അതിയായി ആഗ്രഹിച്ചു.ഒടുവില് അദ്ദേഹത്തെ പിന്തുണക്കാന് ഞാന് തീരുമാനിച്ചു.
പതിവ് പോലെ, മൂര്ത്തിക്ക് ഒരു സ്വപനം മാത്രമേ ഉണ്ടായിരുന്നുള്ളൂ; പണമില്ലായിരുന്നു.അതുകൊണ്ട് ഞാന് അദ്ദേഹത്തിന ് 10,000 രൂപ കൊടുത്തു. അത്യാവശ്യ ഘട്ടത്തില് ഉപയോഗിക്കാന് വേണ്ടി, മൂര്ത്തി അറിയാതെ, സൂക്ഷിച്ചു വച്ച പണമായിരുന്നു അത്. ഞാന് പറഞ്ഞു: ഇതെടുത്തു കൊള്ളൂ. ഞാന് നിങ്ങള്ക്ക് കുടുംബത്തിന്റെ ഉത്തരവാദിത്വങ്ങളില് നിന്ന് മൂന്നു വര്ഷത്തെ അവധി തരുന്നു. നമ്മുടെ സാന്പത്തികാവശ്യങ്ങള് ഞാന് നിറവേറ്റികൊള്ളാം. മറ്റൊന്നിനെ പറ്റിയും ആലോചിക്കാതെ നിങ്ങളുടെ സ്വപനത്തെ പിന്തുടരൂ. പക്ഷെ നിങ്ങള്‍ക്ക് മൂന്നു വര്ഷം മാത്രമേ സമയമുള്ളൂ.

മൂര്ത്തിയും ആറു സഹപ്രവര്ത്തകരും ചേര്ന്ന് 1981-ല് ഇന്ഫോസിസ് ആരംഭിച്ചു. 1982-ല് ഞാന് ടെല്‍കോയിലെ ജോലി ഉപേക്ഷിച്ച് മൂര്ത്തിക്കൊപ്പം പൂനെയിലേക്ക് മാറി. ഞങ്ങള് വായ്പയെടുത്ത് ഒരു ചെറിയ വീട് വാങ്ങി. ഇന്ഫോസിസിന്റെ ഓഫീസും അതുതന്നെയായിരുന്നു.ഞാന് ക്ളര്ക്ക്, കുക്ക്, പ്രോഗ്രാമര് എന്നീ ജോലികള് ഏറ്റെടുത്തു. ഇതോടൊപ്പം കുടുംബം പുലര്ത്താന് വേണ്ടി, വാല്‍ചന്ദ് ഗ്രൂപ്പില് സീനിയര് സിസ്റ്റം അനലിസ്റ്റായും ചേര്ന്നു. 1983-ല്‍ ഇന്ഫോസിസിന ് ആദ്യത്തെ ഉപഭോക്താവിനെ ലഭിച്ചു. ബാംഗ്ലൂരിലുള്ള മൈക്കോ. മൂര്ത്തി ബാംഗ്ലൂരിലേക്ക് മാറി, ഞാന് രണ്ടാമത്തെ പ്രസവത്തിനായി ഹൂഗ്ലിക്കും.......................

പിന്നീട് ബാംഗ്ലൂരില് ഒരു വീട് വാടകക്ക് എടുത്ത് ഞങ്ങള് ഒന്നിച്ചു താമസം തുടങ്ങി. മൂര്ത്തിക്ക് യാത്ര ചെയ്യാന് എന്റെ അച്ഛന് ഒരു സ്ക്കൂട്ടര് വാങ്ങി കൊടുത്തു.ഞാന് വീണ്ടും കുക്കും പ്രോഗ്രാറും സെക്രട്ടറിയും ഓഫീസ് അസിസ്റ്റന്റുമെല്ലാമായി. ഇന്ഫോസിസിന്റെ ഇപ്പോഴത്തെ എം.ഡിയായ നന്ദന് നീലെകനിയും ഭാര്യ രോഹിണിയും അക്കാലത്ത് ഞങ്ങളോടൊപ്പമാണ ് താമസിച്ചിരുന്നത്. രോഹിണി എന്റെ കുട്ടികളെ നോക്കുന്പോള് ഞാന് പ്രോഗ്രാമുകള് ഉണ്ടാക്കി. കാറോ ഫോണോ ഉണ്ടായിരുന്നില്ല. രണ്ടു കൊച്ചുകുട്ടികളും ഞങ്ങള് കുറെ പേരും. ജീവിതം കൊണ്ട് ജാലവിദ്യകാട്ടുകയായിരുന്നു.കഠിനമായി അദ്ധ്വാനിച്ചു. ഒരര്‍ത്ഥത്തില് രസമായിരുന്നു. ഞാന് മാത്രമല്ല,മറ്റുള്ളവരുടെ ഭാര്യമാരും കലവറയില്ലാത്ത പിന്തുണ നല്കി. ഭര്ത്താക്കന്മാര് നല്ലതെന്തിനോ വേണ്ടി അധ്വാനിക്കുകയാണെന്ന് ഞങ്ങള്ക്ക് ഉത്തമബോധ്യമുണ്ടായിരുന്നു...............

ഞങ്ങള് രണ്ടുപേരില് ഒരാള് മാത്രം ഇന്ഫോസിസില്‍ ജോലിചെയ്താല് മതിയെന്ന് മൂര്ത്തി നിര്ബന്ധപൂര് വ്വം പറഞ്ഞു. ഒന്നുകില് ഞാന് അല്ലെങ്കില് മൂര്ത്തി.രണ്ടുപേരും ഒന്നിച്ചു വേണ്ട........

ഞാന് ഭരണസമിതിയില് വേണമെന്ന് നന്ദന് നിലെകനി പറഞ്ഞു. പക്ഷെ ഇന്ഫോസിസില് ഭാര്യയും ഭര്ത്താവും ഒന്നിച്ചു വേണ്ടന്ന നിര്ബന്ധത്തില് മൂര്ത്തി ഉറച്ചു നിന്നു. കഴിവും സാങ്കേതിക യോഗ്യതയും പ്രവര്ത്തന പരിചയവുമുണ്ടായിട്ടും മൂര്ത്തി ഇങ്ങനെ നിര്ബന്ധം പിടിച്ചത് എനിക്കൊരു ഷോക്കായി.

മൂര്ത്തി പറഞ്ഞു : സുധ നീ ഇന്ഫോസിസില്‍ ജോലി ചെയ്യാന് ആഗ്രഹിക്കുന്നെങ്കില് സന്തോഷപൂര് വ്വം പിന് വാങ്ങികൊള്ളാം.

ഭര്ത്താവ് കെട്ടിപടുക്കുന്ന കന്പനിയില് ഞാന് അംഗമാവില്ല എന്ന തിരിച്ചറിവ് എന്നെ വളരെ വേദനിപ്പിച്ചു. അതും ഞാന് ഇഷ്ടപ്പെടുന്ന ഒരു ജോലി എല്ലാ യോഗ്യതയുമുണ്ടായിട്ടും എനിക്ക് ഉപേക്ഷിക്കേണ്ടി വന്നിരിക്കുന്നു. മൂര്ത്തിയുടെ നിര്ബന്ധത്തിന ് പിന്നിലെ കാരണം മനസ്സിലാക്കാന് രണ്ടു വര്ഷത്തോളമെടുത്തു.

ഇന്ഫോസിസ് വിജയിക്കണമെങ്കില് ഓരോരുതത്തരുടേയും പൂര്ണ്ണ സമര്പ്പണം ആവശ്യമാണെന്ന് എനിക്ക് മനസ്സിലായി. മറ്റൊന്നിലും ശ്രദ്ധ പതറാതെയുള്ള 100 ശതമാനം സമര്പ്പണം. രണ്ടു പേരും ഇന്ഫോസിസിന ് വേണ്ടി ജീവിതം മാറ്റി വച്ചിരുന്നുവെങ്കില് ഞങ്ങളുടെ കുടുംബത്തിനും കുട്ടികള്ക്കും എന്തു സംഭവിക്കുമായിരുന്നു? ഒരാള് ഇന്ഫോസിസിന ് വേണ്ടി പ്രവര്ത്തിക്കുന്പോള് വീട് നോക്കാന് മറ്റേയാള് തയ്യാറാകേണ്ടിയിരുന്നു.

വീട് നോക്കുന്ന ചുമതല ഞാന് ഏറ്റെടുത്തു. എല്ലാറ്റിലുമുപരി ഇന്ഫോസിസ് മൂര്ത്തിയുടെ മാത്രം സ്വപനമായിരുന്നു. അതൊരു വലിയ ത്യാഗമായിരുന്നു,പക്ഷെ അത് ഒഴിവാക്കാന് കഴിയുമായിരുന്നില്ല.

ഇപ്പോഴും മൂര്ത്തി പറയും: സുധ, ഞാന് നിന്റെ ഔദ്ദ്യോഗിക ജീവിതത്തില് ചവുട്ടികയറിയാണ ് എന്റെ ജീവിതം കെട്ടിപടുത്തത്. എന്റെ വിജയത്തിന്റെ എല്ലാ അവകാശവും നിനക്കാണ ്.
ഭര്ത്താവിന ് വേണ്ടി ഞാനെന്റെ തൊഴില് ഉപേക്ഷിച്ചു................


ജെ.പി: ഇങ്ങനെ പോകുന്നു സുധയുടെ ആത്മകഥ. ബാക്കി വിവര്ത്തനം ചെയ്യാനുള്ള ക്ഷമയില്ല.
മൂര്ത്തിയുടെ വിവാഹമാണ ് എന്നെ ആകര്ഷിച്ചത്.

നമ്മുടെ വിവാഹങ്ങളുടെ ധൂര്ത്ത് അസഹനീയമാണ ്.
മുന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അവരുടെ രണ്ട് മക്കളുടെ വിവാഹത്തിനും 100 പേരെ മാത്രമാണ ് ക്ഷണിച്ചത്. സോണിയാഗാന്ധിയും അതേമാതൃക പിന്തുടര്ന്നു. പ്രീയങ്കയുടെ വിവാഹത്തിന ് 100 പേര് മാത്രമാണ ് ക്ഷണിക്കപ്പെട്ടത്. ഗ്യാനി സെയില്‍സിംങ്ങ് പ്രസിഡന്റായിരുന്നപ്പോഴാണ ് കൊച്ചുമകളുടെ വിവാഹം നടത്തിയത്. 80 പേരെ മാത്രമാണ ് അദ്ദേഹം ക്ഷണിച്ചത്.
മനോരമകുടുംബത്തില് അവസാനം നടത്തിയ വിവാഹസല്ക്കാരത്തിന ് ചായയും കേക്കും മാത്രമാണ ് നല്കിയത്. ഇന്ത്യന് പ്രസിഡന്റ് ഉള്പ്പെടെയുള്ള വി.ഐ.പികളാണ ് വിവാഹ സല്ക്കാരത്തില് പങ്കെടുത്തത്.
വിദേശത്ത് ഉന്നത ജോലിയുള്ള പിണറായി വിജയന്റെ മകന്റെ വിവാഹസല്ക്കാരത്തിന ് ഒരുകപ്പ് പായസം മാത്രമേ ഉണ്ടായിരുന്നുള്ളൂ. എല്ലാ വിവാഹങ്ങളും ആര്ഭാട രഹിതമായി നടത്തുന്ന മധ്യതിരുവതാം കൂറിലെ ഒരു പ്രശസ്ത കുടുംബത്തെ എനിക്ക് നേരിട്ടറിയാം. ആര്ഭാടത്തിനുള്ള പണം കൊണ്ട് അന്നാട്ടിലെ 10 പാവപ്പെട്ട പെണ്കുട്ടികളുടെ വിവാഹം അവര് നടത്തി കൊടുക്കും. എത്ര അനുകരണീയമായ മാതൃക!!!!

അടുത്തയിടെ വിവാഹിതയാകുകയും രണ്ടാഴ്ചക്കുള്ളില് ബന്ധം വേര്പ്പെടുത്തുകയും ചെയ്ത മലയാളത്തിലെ പ്രമുഖ നടിയെയാണ ് ഓര്മ്മ വരുന്നത്. ഗള്ഫിലും കേരളത്തിലുമായി നടത്തിയ അവരുടെ വിവാഹ സല്ക്കാരത്തിന ് നാലു കോടിയിലധികം രൂപ ചെലവായെന്നാണ ് അറിവ്. രണ്ടാഴ്ചത്തെ ദൈര്ഘ്യമുള്ള ആ ബന്ധത്തിന ് മുടക്കിയ പണം കൊണ്ട് എത്ര നിര്ധന യുവതികളെ മംഗല്യവതികളാക്കാമായിരുന്നു? വിവാഹം ജീവിതത്തില് ഒരിക്കല് മാത്രമുള്ളതാണെന്ന് പണ്ട് പറയുമായിരുന്നു.ഇന്നതിനും കഴിയില്ല.

നിങ്ങളുടെ കുടുംബത്തില് ഒരു വിവാഹമോ മംഗള കര്മ്മമോ നടക്കുന്പോള് ഇതേ പറ്റി ഒന്ന് ചിന്തിച്ചു നോക്കൂ.