Tuesday, June 8, 2010

അമേരിക്കന് വിപണിയില്‍ ഇന്ത്യന് ശവത്തിന്റെ വില





യൂണിയന് കാര്ബൈഡിന്റെ ചെയര്മാനായിരുന്ന വാറന് ആന്ഡേഴ്സന് എന്ന അമേരിക്കന് സായ്പ് 26 വര്ഷം മുന്പ് ഭോപ്പാലിന്റെ ശ്വാസനാളത്തിലേക്ക് കടത്തി വിട്ട വിഷവാതക ദുരന്തത്തില് നിഷ്ഠൂരമായി മരിച്ചു വീണ ഇന്ത്യയിലെ പട്ടിണി പാവങ്ങള്‍ക്ക് അമേരിക്കകാരന് വിലയിട്ടു.-ഓരോ ജീവനും ഒരുലക്ഷം രൂപ. അംഗഭംഗം വന്നവര്ക്കും കണ്ണുനഷ്ടപ്പെട്ടവര്ക്കും 25,000 രൂപ.
അമേരിക്കന് സായിപ്പിന്റെ അഹങ്കാരം അന്ന് കുരുതി കൊടുത്തത് 22,000 ജീവന്. ഇന്ന് 26 വര്ഷത്തെ നിലക്കാത്ത നിലവിളികള്‍ അവഗണിച്ചു കൊണ്ട് ഇന്ത്യന് നിയമ വ്യവസ്ഥ അവരെ കെട്ടുകാഴ്ചയാക്കി ലോകത്തോട് ഒരു കാര്യം വിളിച്ചു പറഞ്ഞു: അമേരിക്കകാരന്റെ ഔചിത്വം പോലും സ്വന്തം സഹോദരങ്ങളോട് പ്രകടിപ്പിക്കാന് തങ്ങള്‍ക്ക് മനസ്സില്ലെന്ന്.
മഹീന്ദ്രയെ പോലെയുള്ള കോടീശ്വരന്മാര് 25000 രൂപയുടെ ജാമ്യത്തില്‍ കോടതിമുറിയില്‍ നിന്ന് തലയുയര്ത്തി പിടിച്ച് സ്വാതന്ത്രിയത്തിലേക്ക് നടന്നു കയറിയപ്പോള്‍ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ നിയമ വ്യവസ്ഥ പോലും പണക്കാരന്റെ കാല്‍കീഴിലാണെന്നന്ന് ഒരിക്കലൂടെ കൂകിയാര്ക്കുകയാരുന്നു.
നീതി നിഷേധിക്കപ്പെട്ട ഒരു ജനതക്ക് മേല്‍ കുതിരകയറുന്നവന്റെ ധാര്ഷ്യട്യമാണ ് ഇന്നത്തെ പത്രങ്ങളുടെ തലവാചകങ്ങളില്‍ നിറഞ്ഞു നിന്നത്. 40 ടണ് മീഥൈന്‍ ഐസോ സൈനേറ്റില്‍ ജീവിതം ഹോമിച്ചവരുടെ അനാഥര്ക്കും വിധവകള്‍ക്കും നേരെയാണ ് ഈ ധാര്ഷ്ട്യം. ഈ രാജ്യത്തെ ജനതക്ക് നേരെ ഏറ്റവും ഹീനമായ കുറ്റം ചെയ്തവര്ക്ക് നമ്മുടെ നീതി പീഠം വിധിച്ചത് രണ്ടു വര്ഷത്തെ ശിക്ഷ. അല്ലെങ്കില്‍ ഇരുപത്തായിയിരം രൂപ പിഴ.
ന്യൂയോര്ക്കിലെ അവധിക്കാല ബംഗ്ളാവില്‍ സുഖലോലുപനായി ജീവിക്കുന്ന വാറന് ആന്ഡേഴ്സനെ പറ്റി വിധിയില്‍ ഒരു പരാമര്ശം പോലുമില്ല. 1984- ഡിസംബറില്‍ ഇയാള്‍ ഭോപ്പാലിന്റെ ഹൃദയരക്തത്തില്‍ കലര്ത്തിയ വിഷാംശം നിറഞ്ഞ കുടിവെള്ളമാണ ് ഇന്നും ഈ ജനത കുടിക്കുന്നത്. ഭോപ്പാലിലെ മുഴുവന് കിണറുകളും മലീമസമാണ്. ഉറ്റവരെ നഷ്ടപ്പെട്ട 20,000-ത്തിലധികം പേരാണ ് നഷ്ടപരിഹാരമെന്ന പിച്ചകാശ് കിട്ടിയിട്ട് ഒരു ജീവിതം പടുത്തുയര്ത്താന് കാത്തിരിക്കുന്നത്.
ഇന്ന് അവര്ക്ക് ഒരിക്കലൂടെ നീതി നിഷേധിക്കപ്പെട്ടിരിക്കുന്നു. യൂണിയന് കാര്ബൈഡ് എറിഞ്ഞു തരുന്ന നാണയ തുട്ടുകള്‍ വാങ്ങി മിണ്ടാതിരുന്നുകൊള്ളാന് നീതിപീഠവും ഇവരോട് ആഞ്ജാപിക്കുന്നു. ഇന്ത്യ നിരാലംബരായ തങ്ങളുടെ ജനസമൂഹത്തെ അവഗണിക്കാന് തയ്യാറായിരിക്കുന്നു. പാവപ്പെട്ടവന്റെ പേരില്‍ രാഷ്ട്രീയം കളിക്കുകയും കണ്ണീരൊഴുക്കുകയും ചെയ്യുന്ന ഓരോ രാഷ്ട്രീയക്കാരനും ഭരിക്കുന്നത് പണക്കാരന ് വേണ്ടിയാണെന്ന് ആവര്ത്തിച്ചു തെളിയിക്കുന്നു.
ഭോപ്പാലിലെ സാധാരണക്കാരന ് ഇന്നും മനസ്സിലാകാത്ത ചില ചോദ്യങ്ങളുണ്ട്.
യൂണിയന് കാര്ബൈഡ് അമേരിക്കയിലെ വെസ്റ്റ് വെര്ജീനിയായിലുള്ള തങ്ങളുടെ പ്ലാന്റില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സുരക്ഷാ ക്രമീകരണങ്ങള്‍ എന്തു കൊണ്ടാണ ് ഇന്ത്യയില്‍ ഏര്പ്പെടുത്താതിരുന്നത്?
ദുരന്തം ഉണ്ടായ രാത്രിയില്‍ ഗ്യാസ് ഒലിപ്പ് തടയുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും ഒരുമിച്ച് പ്രവര്‍ത്തന രഹിതമായയെങ്ങെ?
അതിന് മുന്പ് വിഷവാതകം ശ്വസിച്ച് ഒരു തൊഴിലാളി മരിക്കുകയും ഇരുപത്തിയഞ്ച് പേര് ആശുപത്രിയിലാകുകയും ചെയ്ത സംഭവം ഫാക്ടറി അധികൃതരും ഗവണ്‍മെന്‍റും ഗൌരവമായി എടുക്കാതിരുന്നതെന്ത്?
എല്ലാ ചോദ്യങ്ങള്‍ക്കും ഒരു ഉത്തരമെയുള്ളൂ:ഇന്ത്യക്കാരന്റെ ജീവന ് അമേരിക്ക അത്രയേ വില കല്‍പ്പിച്ചിട്ടുള്ളൂ.
അല്ലെങ്കില്‍ ഇന്ത്യയില്‍ വന്ന് ക്രൂരമായൊരു കൊലപാതക പരന്പര നടത്തിയട്ട് അമേരിക്കയില്‍ സുഖവാസം നടത്തുന്ന ആന്ഡേഴ്സനെ വിട്ടു തരണമെന്ന് ഇന്ത്യന് ഗവണ്ടമെന്റ് ആവശ്യപ്പെടാത്തതെന്ത്?
ലോകത്തെ ഏറ്റവും ശക്തിയുള്ള രാജ്യം നമ്മുടെ സാധാരണക്കാരനെ കശാപ്പ് ചെയ്യുന്നതില്‍ ഭരണകൂടത്തിന ് അതൃപ്തിയില്ലെന്ന് ഇന്ത്യന് ഗവണ്മെന്റ് തെളിയിച്ചു. അമേരിക്കയെ കുറ്റപ്പെടുത്തുന്നതിലും മഹത്തരമായത് നമ്മുടെ ശവങ്ങള്‍ വില്‍ക്കുന്നതാണെന്ന് അവര്കരുതുന്നു.
ഓരോ ശവത്തിനും ഓരോലക്ഷം രൂപ, കണ്ണു നഷ്ടപ്പെട്ടവന ് 25,000 രൂപ.

Tuesday, June 1, 2010

12-12-12 ലോകമവസാനിക്കുമോ?




ധൂമകേതു : നാസയുടെ മുന്നറിയിപ്പ്

2012- ല്‍ ഭൂമിയില്‍ വന്ന് ഇടിക്കാന് സാധ്യതയുള്ള അതി ശക്തവും ഭീമാകാരവുമായ ഒരു ധൂമകേതുവിനെ പറ്റി നാസ മുന്നറിയിപ്പ് നല്‍കുന്നു.
ബൈബിള്‍ കോഡ്‌

2012-ല്‍ ലോകാവസാനം എന്ന ആശയത്തെ ശക്തമായി പിന്തുണയ്‌ക്കുന്നതാണ്‌ മൈക്കിള്‍ ഡ്രോസ്‌നിന്‍ എന്ന അമേരിക്കക്കാരന്‍ പത്രപ്രവര്‍ത്തകന്റെ ''ബൈബിള്‍ കോഡ്‌'' എന്ന പുസ്‌തകം. 2012-ല്‍ ആകാശത്തു നിന്നും അത്യുഗ്രശേഷിയുള്ള ഉല്‍ക്കകള്‍ പതിച്ച്‌ ഭൂമി തകര്‍ന്നു തരിപ്പണമാകുമെന്നും അതുപോലെ ഭൂമി ചുരുങ്ങി ചുരുങ്ങി ഒരു ചുരുളായിപ്പോകുമെന്നുമാണ ് ബൈബിള്‍ കോഡിന്റെ കണ്ടെത്തല്‍.

ഏഴുകാരണങ്ങള്‍


2012-ല്‍ ലോകമവസാനിക്കും എന്ന വാദത്തന ് പ്രചാരമേറുകയാണ ് . 7 കാരണങ്ങളാണ ് അതിന്റെ പ്രചാരകര്‍ ചൂണ്ടികാട്ടുന്നത്.

1. മായന്‍ കലണ്ടര്‍:

2012-ല്‍ ലോകമവസാനിക്കും എന്നു ആദ്യമായി പ്രവചിച്ചതു മായന്മാരാണ്. മായന്‍ കലണ്ടര്‍ പ്രകാരം 2012 ഡിസം. 12-നു (ഗ്രിഗോറിയന്‍ കലണ്ടര്‍) ആണു ലോകം അവസാനിക്കുന്നതു. കല്ലുകള്‍ കൊണ്ട് കൃത്യതയാര്‍ന്ന വാനശാശ്ത്ര ഉപകരണങ്ങള്‍ നിര്മ്മിക്കാന്‍ മായന്മാര്‍ക്ക് കഴിഞ്ഞിരുന്നു. ചാന്ദ്രവര്‍ഷം 329.53020 ദിവസങ്ങളാണെന്നു ആയിരക്കണക്കിനു വര്ഷങ്ങള്ക്ക് മുന്പ് അവര്‍ കണ്ടെത്തിയിരുന്നു. അതില്‍ നിന്നും 34 സെക്കന്റിന്റെ വ്യത്യാസം മാത്രമേ ആധുനികശാത്രത്തിന്റെ കണ്ടെത്തലില്‍ ഉള്ളൂ. ബി.സി. 3114 ഓഗസ്റ്റ് 11നു ആരംഭിക്കുന്ന മായന്‍കലണ്ടര്‍ ഡിസം 12, 2012 ആകുമ്പോള്‍ പൂജ്യത്തിലെത്തുകയും, അതു ലോകാവസാനമാകുമെന്നും വിലയിരുത്തപ്പെടുന്നു.
2. വിന്റെര്‍ സോള്‍സ്റ്റൈസ്(Winter Solstice):

വര്‍ഷത്തിലെ ഏറ്റവും കുറിയ ദിവസമോ, അല്ലെങ്കില്‍ ഏറ്റവും നീണ്ട രാത്രിയോ ആണു, വിന്റെര്‍ സോല്സ്റ്റൈസ്. ഗ്രിഗോരിയന്‍ കലണ്ടര്‍ അനുസരിച്ച് ഡിസംബര്‍ മാസത്തിലെ 20-23 വരെയുള്ള ദിവസങ്ങളിലാണു ഈ പ്രതിഭാസം ഉണ്ടാകുന്നതു. 2012-ല്‍ ഇതിനോടൊപ്പം തന്നെ സൂര്യന്‍ ഗാലക്സിയുടെ കേന്ദ്രഭാഗവും കടന്നുപോകും. എല്ലാ ഗാലക്സികളുടേയും മധ്യഭാഗം തമോ ഗര്‍ത്തങ്ങളാണ്. അവയിലകപ്പെടുന്ന ആകാശഗോളങ്ങള്‍ പുറത്തുവരാറില്ല. അങ്ങിനെയെങ്കില്‍ ഭൂമി പൂര്‍ണ്ണമായും അന്ധകാരത്തിലാഴും.
3. സൂര്യവാതങ്ങള്‍:

നാസ പുറത്തുവിട്ട പഠനപ്രകാരം സൂര്യന്റെ റേഡിയേഷന് ഉഛസ്ഥായിയിലെത്തുകയും അത് ങൂമിയെ ചാന്പലാക്കുകയും ചെയ്യും. 2012 ആകുമ്പൊഴേക്കും സൂര്യവാതങ്ങള്‍ ഏറ്റം ഉഛ്ചസ്ഥയിലെത്തുമെന്നാണു കരുതപ്പെടുന്നത്.

4. ലാര്ജ് ഹാഡ്രൊന്‍ കൊളീഡെയര്‍ (Large Hadron Collider – LHC):
ഒരുവലിയ പൊട്ടിത്തെറിയില്‍ നിന്നാണു പ്രപഞ്ചം ഉണ്ടായതെന്നാണു ശാസ്ത്രനിഗമനം. പ്രപഞ്ചോല്‍പത്തിയേക്കുറിച്ചുള്ള ആശയങ്ങളുടെയും, സംശയങ്ങളുടെയും കുരുക്കഴിക്കാനുള്ള മനുഷ്യന്റെ ശ്രമം ആണു എല്‍.എച്ച്. സി. അണുവിഘടനതത്വത്തില്‍ അടിയൂന്നി, ഫ്രാന്‍സ്-സ്വിറ്റ്സര്‍ലന്ഡ് അതിര്‍ത്തിയില്‍, ജൂറാ, ആല്പ്സ് മലനിരകളുടെ ഇടയിലായി സ്ഥിതി ചെയ്യുന്ന ഏകദേശം 27 കി.മീ ദൂരത്തില്‍ ഭൂമിക്കടിയില്‍ നിര്മ്മിച്ചിട്ടുള്ള ഒരു വലിയ ടണലില്‍ ആണു, ഈ പരീക്ഷണം നടത്തുന്നത്. 2012-ല്‍ പൂര്‍ണ്ണസജ്ജമായി പരീക്ഷണം നടക്കും. ഇതു ചെറിയ തമോഗര്‍ത്തങ്ങള്‍ ഭൂമിയില്‍ തന്നെ സൃഷ്ടിക്കുകയും അതിലൂടെ ശാസ്ത്രം തേടുന്ന ഉത്തരങ്ങള്‍ ലഭിക്കും എന്നണു കരുതുന്നത്. ലോകത്തെ ചെറു ധൂളീകണങ്ങളാക്കി തീര്ക്കും വിധത്തില്‍ തന്നെയുള്ള പ്രതിപ്രവര്‍ത്തനങ്ങളും പ്രതീക്ഷിക്കപെടുന്നു.

5. സൂപ്പര്‍ വൊള്‍ക്കാനൊ (Super Volcano):

അമ്മേരിക്കയിലെ, പ്രസിദ്ധമായ യെല്ലോ സ്റ്റോണ്‍ നാഷണല്‍ പാര്‍ക്കിനടിയിലായി ഒരു ഭീമന്‍ അഗ്നിപര്‍വതമുണ്ട്. ലോകത്തിലെ തന്നെ എട്ടവും വലിയ അഗ്നിപര്‍വതങ്ങളിലൊന്നായ ഇത് 650,000 വര്‍ഷത്തിലൊരിക്കല്‍ പൊട്ടിത്തെറിക്കും. അടുത്ത സ്ഫൊടനത്തിനുള്ള സമയം അതിക്രമിച്ചെന്നാണു ഭൌമ ശസ്ത്രഞ്ഞന്മാര്‍ പറയുന്നത്. പൊട്ടിത്തെറിയുടെ ഫലമായുണ്ടാകുന്ന പുകയും ചാരവും സൂര്യതാപം ഭൂമിയിലെത്തുന്നത് തടയാന്‍ പര്യാപ്തമായിരിക്കും. അങ്ങിനെ ഭൂമിതണുതുറയുകയും ജീവജാലങ്ങള്‍ നശിക്കുകയും ചെയ്യും.

6. കാന്തികമണ്ഡലങ്ങളുടെ വിഭ്രംശം:

സൂര്യനില്‍ നിന്നുള്ള റേഡിയേഷനെ ചെറുക്കുന്നതില്‍ വലിയപങ്കു വഹിക്കുന്ന ഒന്നാണു ഭൂമിയുടെ കാന്തികവലയം. ഭൂകാന്തത്തിന്റെ ഉത്തര-ദക്ഷിണധ്രുവങ്ങള്‍ ഒരൊ 750,000 വര്ഷങ്ങളിലും വിപരീതദിശയിലേക്ക് മാറും. ഓരോ വര്‍ഷവും 20-30 കി.മീ. എന്ന നിലയിലാണു, ഈ വിഭൃംശം സംഭവിക്കുന്നത്. മാത്രമല്ല, സമീപവര്‍ഷങ്ങളില്‍ ഇതു ദ്രുതഗതിയിലാണു സംഭവിക്കുന്നതു എന്നു ശാസ്ത്രം വിലയിരുത്തുന്നു. ഈ സ്ഥനഭൃംശം കാന്തികമണ്ഡലത്തെ തകര്‍ക്കുകയും, ഭാഗീകമായൊ പൂര്‍ണ്ണമായൊ ഇല്ലതാക്കുകയും ചെയ്യും. ഇതു മൂലം യു.വി. (Ultra violet) കിരണങ്ങള്‍ ഭൂമിയെ നാമാവശേഷമാക്കുകയും ചെയ്യും.
7. മതവിശ്വാസങ്ങള്‍:

ലോകാവസാനം 2012-ല്‍ ആയിരിക്കും എന്നു ഏതെങ്കിലും മതഗ്രന്‍ഥത്തില്‍ പറയുന്നതായി അറിവില്ല. എങ്കിലും കല്‍ക്കി, അന്തിമനാള്‍(Carpe Diem), ക്രിസ്തുവിന്റെ രണ്ടാം വരവ് തുടങ്ങിയ വിശ്വാസങ്ങളൊക്കെ ലോകാവസാനവുമായി ബന്ധപ്പെട്ടതാണ്. മാറ്റങ്ങളുടെ പുസ്തകം എന്നറിയപ്പെടുന്ന ചൈനീസ് ഗ്രന്‍ഥം ദ് ഐ-ചിങ് -ല്‍ ദൈവവും ചെകുത്താനുമായുള്ള യുദ്ധവും സംഭവിക്കുന്നത് 2012-ല്‍ ആണു എന്ന വിശ്വാസവും ഉണ്ട്.