Wednesday, February 17, 2010

രഹ്ന കാത്തിരിക്കുന്നു........

നൌഫല്, നീ ഈ കുറിപ്പ് വാ യിക്കുമോ എന്ന് എനിക്കറിയില്ല. വായിച്ചാല് നീ അറിയണം.
രഹ്ന ഇപ്പോഴും കാത്തിരിക്കുകയാണ ്.
അത്തറിന്റെ മണമുള്ള പുത്തന് കുപ്പായമിട്ടുവരുന്ന അവളുടെ പുതുമണവാളനെയും കാത്ത്....
മലപ്പുറത്തിന്റെ മതില്‍കെട്ടിനപ്പുറത്തെ വാര്ത്തകളുടെ ലോകം തേടിയിറങ്ങിയപ്പോള് തുടങ്ങിയതാണ ് രഹ്നയുടെ ദുരിത പര് വ്വം. നേരിന്റെ നാവാകാന് വിധിക്കപ്പെട്ട വിക്രമാദിത്യ ജന്മമാണിതെന്ന് അവള് വിശ്വസിച്ചു. അതിനായില്ലെങ്കില് ഈ തലയോട് പെട്ടിചിതറട്ടെയെന്നാഗ്രഹിച്ചു.
പര്ദ്ദയുടെ തടവറയില് നിന്ന ് മുംബയുടെ സ്വാതന്ത്രിയത്തിലേക്ക് ചിറകടിച്ചു പറന്നപ്പോള്, പത്രപ്രവര്ത്തനത്തിലെ ചതികുഴികള് അവള് തിരിച്ചറിഞ്ഞില്ല.
പത്രമാഫീസുകളില് സ്ത്രീകള് വെറും ആകര്ഷണ വസ്തുക്കള് മാത്രമാണെന്ന് ഒരിക്കല് അവള് പറഞ്ഞു, ചര്ച്ച് ഗേറ്റിലെ റെയില് വേ കഫേറ്റേരിയായിലിരുക്കയായിരുന്നു ഞങ്ങള്. തെരുവില് അനാഥമാക്കപ്പെടുന്ന ബാല്യങ്ങള് മയക്കുമരുന്നു ശൃംഖലയില് കണ്ണിചേര്ക്കപ്പെടുന്നത് സംബന്ധിച്ച അവളുടെ മൂന്നാമത്തെ റിപ്പോര്ട്ടും വെളിച്ചം കാണാതെ പോയതിന്റെ നിരാശയിലായിരുന്നു രഹ്ന.
പഞ്ചസാര മുതലാളിയുടെ പത്രത്തിലെ കിഴവന് പത്രാധിപര്ക്ക്, കരളിന്റെ കണ്ണീരു വീഴ്ത്തുന്ന രഹ്നയുടെ റിപ്പോര്ട്ടുകളെകാള് താത്പര്യം , അവളിലെ ഗ്രാമീണ സൌന്ദ്യര്യത്തിന്റെ ശരീര വടിവുകളിലായിരുന്നു. വ്യവസായ ലോബിയുടെ താത്പര്യങ്ങള് സംരക്ഷിക്കാന് പത്രപ്രവര്ത്തനം മറയാക്കിയ കിഴവന്റെ ക്യാബിനില് പോകാന് തന്നെ അവളക്ക് അറപ്പായിരുന്നു. അയാളുടെ ലജ്ജാരഹിതമായ നയന ഭോഗം തന്നെ നഗ്നയാക്കുവെന്ന് അവള് പരിതപിച്ചു.

അയാളുടെ ആസക്തമായ നോട്ടങ്ങള് അസഹനീയമായപ്പോഴാണ ് അവള് പുതിയ ജോലി തേടിയത്. രഹ്നയുടെ നീക്കം മണത്തറിഞ്ഞ കിഴവന് അറിയാവുന്ന സ്ഥലങ്ങളിലെല്ലാം അപവാദങ്ങള് പ്രചരിപ്പിച്ചു. നിലനില്പ്പിന്റെ പ്രത്യയശാസ്ത്രം മാത്രം ജീവിതപ്രമാണമാക്കിയ ഓഫീസിലെ ചില സ്ത്രീകളും അയാള്ക്ക് ഒപ്പം ചേര്ന്നു. എഡിറ്റോറിയല് മീറ്റിംഗുകളില് അവള് പരസ്യമായി അപമാനിക്കപ്പെട്ടു. ചുമക്കാന് കഴിയാത്ത ജോലി ഭാരം അടിച്ചേല്പ്പിച്ചു. അന്നൊക്കെ ഭയത്തോടെയാണ ് രഹ്ന ഓഫീസില് പോയിരുന്നത്. വേട്ടയാടപ്പെടുന്ന ഇരയുടെ വേദനയുമായി അവള് ഒറ്റപ്പെട്ടു. കുടിലതകളുടെ മഹാനഗരത്തില് ഒരു പാവം പെണ്കുട്ടിക്ക് എത്ര നാള് പിടിച്ചു നില്ക്കാനാവും? നാട്ടിലേക്ക് മടങ്ങി പോകാന് ഞങ്ങളെല്ലാം നിര്ബന്ധിച്ചു. പത്രപ്രവര്ത്തകയാവാന് സ്വയമെടുത്ത തീരുമാനം. അതിന്റെ പരാജയവും പേറി നാട്ടിലേക്കില്ലെന്ന് അവള് പറഞ്ഞു.

ആ അവസരത്തിലാണ ് അവളുടെ ചീഫ് റിപ്പോര്ട്ടറായ ഡി മെല്ലോ രക്ഷകന്റെ വേഷം കെട്ടിയെത്തിയത്. സഹതാപം പ്രണയത്തിന ് വഴിമാറിയപ്പോള്, സൂഹൃത്തുക്കള് അവളെ ഉപദേശിച്ചു. അവളത് കാര്യമാക്കിയില്ല. ജീവിതത്തിലെ ആദ്യപ്രണയത്തിന്റെ ആഹ്ലാദത്തിലായിരുന്നു രഹ്ന. വളരെ കാലത്തിന ് ശേഷം അവളുടെ മുഖം പ്രസന്നമായി. ജീവിതത്തെ പറ്റി അവള് പുതിയ സ്വപ്നങ്ങള് കാണാന് തുടങ്ങി. പക്ഷെ സന്തോഷത്തിന്റെ ദിനങ്ങള്ക്ക് ആയുസ്സേറെയുണ്ടായിരുന്നില്ല. ഡി മെല്ലെയുടെ രാഗം മാംസ നിബന്ധം മാത്രമാണെന്നറിഞ്ഞപ്പോള് അവള് തകര്ന്നു . ഡി മെല്ലോയുടെ ചതിയെ പറ്റി കൂടുതല് വിശദ്ദീകരിക്കുന്നില്ല.

ഭ്രാന്തിന്റെ വക്കോളമെത്തിയ മാനസിക വിഹ്വലതകളിലൂടെയാണ ് ആ നാളുകളില് അവള് കടന്നു പോയത്. സ്റ്റോറികള് കണ്ടെത്താനോ എഴുതാനോ അവള്ക്ക് കഴിയുമായിരുന്നില്ല. അതുകൊണ്ടാണ ് മുംബയ് നഗരസഭയിലെ കുംഭകോണത്തെ പറ്റിയുള്ള തന്റെ സ്റ്റോറി സുനന്ദ അവള്ക്ക് നല്കിയത്. പ്രസിദ്ധീകരിക്കുന്നതിന ് മുന്പ് സുനന്ദയുടെ സ്റ്റോറി ഞാന് കണ്ടതാണ ്. യാതൊരു അപാകതകളുമില്ലാത്ത, കുറ്റമറ്റ റിപ്പോര്ട്ട്.
രഹ്ന റിപ്പോര്ട്ട് ഫയല് ചെയ്ത് പോയതിന ് ശേഷം ഡി മെല്ലോ സ്റ്റോറി തിരുത്തി. അസത്യങ്ങള് അതില് കുത്തി തിരുകി. അയാള് പകപോക്കുകയായിരുന്നു.

പിറ്റേന്നത്തെ മീറ്റിംഗില് കിഴവന് പൊട്ടിതെറിച്ചു. തന്റെ ഭാഗം ന്യായീകരിക്കാന് പോലും രഹ്നക്ക് അവസരം ലഭിച്ചില്ല. അവളെ ജോലിയില് നിന്ന് പുറത്താക്കി, നഗരസഭ പത്രത്തിനെതിരെ കേസ് കൊടുത്തു. സുനന്ദ കൊടുത്ത റിപ്പോര്ട്ടാണെന്ന് ഡി മെല്ലോ അറിഞ്ഞിരുന്നില്ല. അതറിഞ്ഞപ്പോള് അയാള്ക്ക് കുറ്റം സമ്മതിക്കേണ്ടി വന്നു.

നൌഫല് ,നീ കേട്ടതൊന്നും സത്യമല്ല. ഇതാണ ് വസ്തുത.
രഹ്ന ജീവിതത്തിലേക്ക് മടങ്ങി വരാന് സമയമെടുത്തു. സുഹൃത്തുക്കളുടെ സഹായത്തോടെയാണ ് അവള് പുതിയ പത്രത്തില് ജോലി നേടിയത്.

നൌഫല്, പിന്നീടാണ ് നീ അവളുടെ ജീവിതത്തിലേക്ക് വന്നത്. സംഭവിച്ചതെല്ലാം അവള് നിന്നോട് തുറന്നു പറഞ്ഞതല്ലേ? വീട്ടുകാരേയും ബന്ധുക്കളേയും ഉപേക്ഷിച്ചാണ ് അവള് നിന്നോടൊപ്പം വന്നത്.
നിങ്ങളുടെ വിവാഹം ഞാനിന്നുമോര്ക്കുന്നു. ഘാട്കൂപ്പറിലെ ഫ്ളാറ്റില് മൂന്നു കുപ്പി റം പൊട്ടിച്ച് ഔപചാരികതകളില്ലാത്ത വിവാഹം നമ്മള് ആഘോഷിച്ചു.
പിന്നീട് എന്താണ ് സംഭവിച്ചത്? രണ്ടു ദിവസം മാത്രം ദൈര്ഘ്യമുണ്ടായിരുന്ന ആ ദാന്പത്യത്തില് നിന്ന് നീ എവിടേക്കാണ ് ഇറങ്ങി പോയത്?ആദ്യ ദിനം തന്നെ പഴംകഥകള് പറഞ്ഞ് നീ വേദനിപ്പിച്ചുവെന്ന് രഹ്ന എഴുതിയിരുന്നു. നീ അവളുടെ ആദ്യത്തെ ഓഫീസില് ചെന്നിരുന്നു വെന്ന് ഞാനറിഞ്ഞു. അവിടെ ഡിമെല്ലോയേയും കിഴവനേയും കണ്ടോ? അവളുടെ ഭൂതകാലം ചികയണമെങ്കില് അത് വിവാഹത്തിന ് മുന്പാകാമായിരുന്നു.
സാധ്യമായ എല്ലാ സ്ഥലങ്ങളിലും ഞങ്ങള് അന്വേഷിച്ചു. നീ എവിടെയാണ ്?

അവളിന്ന് സുനന്ദയോടൊപ്പമുണ്ട്. ജീവിതത്തിന്റെ ക്രൂരമായ യാഥാര്ത്ഥ്യങ്ങളോട് പൊരുത്തപ്പെട്ടു കഴിഞ്ഞു.
അവള്ക്കിപ്പോഴും പ്രതീക്ഷയുണ്ട് , നീ മടങ്ങി വരുമെന്ന്.
മനസ്സില് കരുണയുടെ കണിക അവശേഷിക്കുന്നുണ്ടെങ്കില്, അവളെ നിരാശപ്പെടുത്തരുത്.

No comments:

Post a Comment