
ഷാരൂഖ് ഖാനും കരണ് ജോഹറും ഉള്പ്പെടുന്ന ചിത്രത്തില് നിന്ന് അത്ഭുതങ്ങളൊന്നും പ്രതീക്ഷിക്കാനില്ല. പക്ഷെ ചിത്രവുമായി പരോക്ഷമായിപോലും ബന്ധമില്ലാത്ത കാര്യങ്ങളുടെ പേരില് പ്രദര്ശനം തടയാനുള്ള ബാല് താക്കറെയുടെ ധാര്ഷ്ട്യം അസഹനീയമാണ ്.
വ്യക്തിവിരോധവും വിലകുറഞ്ഞ രാഷ്ട്രീയ ലക്ഷ്യങ്ങളും മാത്രം മു ന് നിര്ത്തിയാണ ് താക്കറെ സമരം നടത്തുന്നത് .
തെന്നിന്ത്യന് വംശജരെ മുംബയില് നിന്ന് തുരത്തുക എന്ന ഉദ്ദേശത്തോടെ ശിവസേന ആരംഭിച്ചതു തന്നെ വ്യക്തി ജീവിതത്തില് താക്കറെ നേരിട്ട തിക്താനുഭവങ്ങളുടെ പ്രതിഫലനമാണ ്.
മുംബയ്ക്കാര്ക്ക് വേണ്ടി ശബ്ദമുയര്ത്തികൊണ്ട് കൈയ്യടി നേടിയ താക്കറെയുടെ കുടുംബം രണ്ടു തലമുറ മുന്പ് മുംബയിലേക്ക് കുടിയേറിയവരാണെന്ന സത്യം ശിവസേനക്കാര് തന്നെ സൌകര്യപൂര് വ്വം മറക്കുന്നു. താക്കറെയുടെ പിതാവ് പ്രബോധന്കര് താക്കറെ പഠിച്ചതും വളര്ന്നതും മധ്യപ്രദേശിലായിരുന്നുവെന്ന് അദ്ദേഹത്തിന്റെ ആത്മകഥയില് പറയുന്നു. രാജ് താക്കറെയുടെ പിതാവും അദ്ദേഹത്തിന്റെ ഇളയ സഹോദരനുമായ ശ്രീകന്ത് താക്കറെയും ഒപ്പമുണ്ടായിരുന്നു. മുംബയില് നിന്ന് വടക്കെ ഇന്ത്യാക്കാരെ തുരത്താന് വാളെടുക്കുന്നതിന ് മുന്പ് തന്റെ മുത്തശ്ചന്റെ ആത്മകഥ ഒരു തവണയെങ്കിലും വായിക്കാന് രാജ് താക്കറെ തയ്യാറായിരുന്നെങ്കില് !!!!
മറ്റെല്ലാവരേയും പോലെ ജോലി തേടിയാണ ് താക്കറെ കുടുംബവും മുംബയില് വന്നത്.
സദാനന്ദെന്ന "മദ്രാസി" നടത്തിയിരുന്ന ഫ്രീ പ്രസ്സ് ജേര്ണ്ണലില് കാര്ട്ടൂണിസ്റ്റായാണ ് ബാ ല് താ ക്കറെ ഔദ്ദ്യോഗിക ജീവിതം ആരംഭിക്കുന്നത്. മലയാറ്റൂര് രാമകൃഷ്ണന് ഉള്പ്പെടെയുള്ള പ്രഗത്ഭരായിരുന്നു അന്ന് അവിടെയുണ്ടായിരുന്നത്. നെഹ്രുവിനെ പോലും വിറപ്പിച്ചിരുന്ന ഫ്രീ പ്രസ്സ് ജേര്ണ്ണലിലെ പത്രപ്രവര്ത്തക സിംഹങ്ങള്ക്കിടയില് താക്കറെ വെറും പുഴുവായിരുന്നുവെന്ന് മലയാറ്റൂര് എഴുതിയിട്ടുണ്ട്. തന്റെ കഴിവില് പോലും താക്കറെയ്ക്ക് സംശയം തോന്നുമാറ് അവര് അദ്ദേഹത്തെ പരിഹസിക്കുമായിരുന്നു. ആഴത്തിലേറ്റ ആ മുറിപ്പാടുകളാണ ,് അന്ന് മുംബയിലെ എല്ലാ രംഗങ്ങളിലും ആധിപത്യം പുലര്ത്തിയിരുന്ന തെന്നിന്ത്യക്കാര്ക്കെതിരെ വാളെടുക്കാന് താക്കറെയെ പ്രേരിപ്പിച്ചത്. ആ രോഷത്തില് തന്റെ തായ് വേരുകള് മധ്യപ്രദേശിലാണെന്ന് അദ്ദേഹം മറന്നു. സ്വന്തം പാരന്പര്യത്തെ തള്ളി പറഞ്ഞു കൊണ്ട് താക്കറെ 'മണ്ണിന്റെ മക്കള്' വാദം ആരംഭിച്ചു.
1662-ല് മുംബയ് എന്ന ദ്വീപ് ബ്രിട്ടീഷുകാര് ഏറ്റെടുക്കുന്പോള് കോളികള് എന്ന മുക്കുവരായിരുന്നു അവിടുത്തെ തദ്ദേശിയര്. പുരാതന കാലം മുതല് അവരായിരുന്നു മുംബയുടെ അധിപതികള്. മുംബയ് ദേവിയായിരുന്നു കോളികളുടെ ദൈവം. അവര് തങ്ങളുടെ ദേവിയെ ' 'മുംബാ ആയി ' (മുംബയ് അമ്മ) എന്നു വിളിച്ചു. കോളികളുടെ സൈര്വജീവിതത്തിന ് മേല് ആധിപത്യത്തിന്റെ തേരോടിച്ചുകൊണ്ട് ബ്രിട്ടീഷു കാര് മുംബയുടെ മുഖശ്ചായ മാറ്റി. മുംബയ് ബോംബെയായി. 1853-ല് താനെയ്ക്കും മുംബയ്ക്കുമിടയില് ഇന്ത്യയിലെ ആദ്യ റെയില് വെ ലൈന് നിലവില് വന്നു. അങ്ങിനെ മുംബയ് ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളുമായി ബന്ധിക്കപ്പെട്ടു. മുംബയിലെ പ്രധാന കെട്ടിടങ്ങളെല്ലാം ബ്രിട്ടീഷ് പ്രൌഢിയുടെ പ്രതീകങ്ങളാണ ്.
ഇന്നുള്ള മുംബയ്ക്കാരെല്ലാം ബ്രിട്ടീഷ് ഭരണകാലം മുതല് രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളില് നിന്ന് കുടിയേറിയവരാണ ്. ഇന്ന് മഹാനഗരത്തിന്റെ വ്യവസായ, സാമൂഹിക,ശാസ്ത്രീയ, കലാ സാഹിത്യ സിനിമാരംഗങ്ങളിലുള്ള ഒരാള്ക്ക് പോലും താന് മുംബയ്ക്കാരനാണെന്ന് പറയാന് കഴിയില്ല.രണ്ടോ മൂന്നോ തലമുറ മുന്പ് മുംബയിലേക്ക് കുടിയേറി ജീവിതം കെട്ടി പടുത്തവരാണ ് അവരെല്ലാം. ബാലാ സാഹിബ് താക്കറെ പോലും.
വിഭ്യാസം നേടിയ മറ്റ് സംസ്ഥാനക്കാര് മുംബയിലെ പ്രധാനപ്പെട്ട സ്ഥാനങ്ങള് കൈയ്യടക്കിയപ്പോള് മഹാരാഷ്ട്രക്കാര് മാറ്റി നിര്ത്തപ്പെട്ടു . താക്കറെ അത് മുതലെടുത്തു. പക്ഷെ കാലത്തിന്റെ മാറ്റം ഉള്ക്കൊള്ളാന് ശിവസേനക്കായില്ല. 84- വയസ്സാകുന്പോള് ഏതു കടുവക്കും പല്ലു കൊഴിയും. താക്കറെക്കും അതുതന്നെ സംഭവിച്ചു.
താക്കറെ ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി തെന്നിന്ത്യക്കാരില് നിന്നല്ല, താന് വളര്ത്തികൊണ്ട് വന്ന മരുമകനില് നിന്നു തന്നെയാണ ്. രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിര്മ്മാണ് സേന, താക്കറെ വെട്ടി തുറന്ന വഴിയിലൂടെ ബഹുദൂരം മുന്നോട്ട് പോയി കഴിഞ്ഞു.
രാജിനെ തോല്പ്പിക്കാനുള്ള ശ്രമത്തില് , തന്റെ സന്നാഹങ്ങളെല്ലാം സ്വരൂകുട്ടി ഒരിക്കല് കൂടി താക്കറെ കാടടച്ച് വെടിവയ്ക്കുകയാണ ്.---ഒരു ഖാനെങ്കിലും വീണാല് അത്രയുമായി.
No comments:
Post a Comment