Sunday, January 31, 2010

ആത്മകഥ

ആത്മകഥക്ക് ആഴം പോരെന്നും അര്‍ത്ഥഗര്‍ഭമല്ലെന്നും അവള്‍ പറഞ്ഞു.
അഞ്ചു വാക്യങ്ങളില് ആരങ്കിലും ആത്മകഥ എഴുതുമോ ?
അന്ന് ഗുല്‍മോഹറുകള്‍ പൂക്കും കാലമായിരുന്നു.
കൈയ്യില് കസവുചുറ്റിയ മഞ്ഞബ്ബൌസിനു ള്ളില് അവള് വസന്തമായി.
പൂക്കള് പെയ്ത സായാഹ്നത്തില് ഞാനവളുടെ വിരല് തുന്പില് തൊട്ടു. വിരലുകള്ക്ക് മഴ തുള്ളിയുടെ തണുപ്പായിരുന്നു. വെളുത്തൊട്ടിയ വയറില് കാതുചേര്‍ത്ത് മഴയിരന്പം കേട്ടു.
ക്രിസ്തുമസ്സ് തലേന്ന്, നിലാവില് നിറഞ്ഞ പുഴകടന്ന് പള്ളിയിലേക്ക് പോകുന്പോള് അകലെ ജമന്തി പൂക്കളുടെ പാടമുണ്ടെന്നവള് കാതില് പറഞ്ഞു.
മാലാഖമാര്‍ക്കും അവളെ ഇഷ്ടമാണെന്ന് അന്നാണ ് ഞാനറിഞ്ഞത്.
പിന്നെ, ഒരുവാക്കിന്റെ ഇരുകരകളില് ഞങ്ങള് അന്യരായി.
തൊണ്ടയില്‍ കുരുങ്ങിയ യാത്രമൊഴി പനിയായി പൊള്ളി.
പാതിവഴിയില് അവള് പടിയിറങ്ങി പോയി.
കണ്ണീരിന്റെ നനവു പടര്ന്ന ് ആകൃതി നഷ്ടപ്പെട്ട, ഇടത്തോട്ട് ചെരിവുള്ള ചെറിയ അക്ഷരങ്ങളിലെഴുതിയ ഒരു കത്ത് മാത്രം ഞാന് കരുതി വച്ചു.

No comments:

Post a Comment