Thursday, January 28, 2010

ഒരു പത്രപ്രവര്‍ത്തകന്‍റെ രൂപപരിണിതി

കടം കൊണ്ട തൂലികയും
കടലെടുത്ത സ്വപ്നങ്ങളുമായി
ഞാന്‍ ഇവിടെ അന്യന്റെ ജാതകം തിരുത്തിയെഴുതുകയാണ ്. പത്രപ്രവര്‍ത്തനം മടുക്കുന്പോള്‍ നിങ്ങള്‍ക്കും ഇത് പരീക്ഷിക്കാവുന്നതാണ ്. മറ്റുള്ളവരെ പറ്റി എഴുതുന്ന ദോഷങ്ങള്‍ അറം പറ്റാതെ നോക്കണം. ജ്യോത്സ്യന്റെ കണ്ണുകളിലൂടെ അനന്തതയിലേക്ക് എത്തിനോക്കാനുള്ള ശ്രമം. ഭാവിയില്‍ ഞാന്‍ നല്ലൊരു ജ്യോത്സനാകാനുള്ള സാധ്യതയുണ്ടെന്നാണ് സഹപ്രവര്‍ത്തക പറയുന്നത്. കുറ്റബോധം കഴുകികളയാന്‍ മദ്യത്തിന്റെ അടങ്ങാത്ത ആസക്തികളിലേക്ക് ഇടയ്ക്കിടെ ഊളിയിടുന്നതുകൊണ്ടാണ ് സ്ഥിരമായി ബ്ളോഗ് എഴുതാന്‍ കഴിയാത്തത്.മദ്യപാനികള്‍ക്ക് വിഷയദാരിദ്രമില്ല.സുഹൃത്തിന്റെ വിശ്വാസ വഞ്ചനയായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ വിഷയം.
''കപടസ്നേഹിത നിന്നോട് ജീവിത വ്യഥകള്‍ ചൊല്ലി പരാജയപ്പെട്ടു ഞാന്‍ തെരുവില്‍ വച്ചു നീ കാണുന്പോഴൊക്കെയും ചിരിവിരിക്കുന്നു മുന്‍വരി പല്ലിനാല്‍
കുരുതി ചെയ്യുവാന്‍ ആയുധം തേടുന്നു''

1 comment: